Webdunia - Bharat's app for daily news and videos

Install App

ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുത്: പിണറായി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (18:49 IST)
ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതിക്കുള്ള മാര്‍ഗങ്ങളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് തെരുവില്‍ വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചതായി വരുത്താന്‍ ശ്രമം നടന്നെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ അങ്ങനെ നടന്നിട്ടില്ലെന്നതിന് തെളിവായി - പിണറായി വ്യക്തമാക്കി.
 
മകന്‍ നഷ്ടപ്പെട്ടാല്‍ ഒരു അമ്മ അനുഭവിക്കുന്ന വേദന നമുക്കെല്ലാവര്‍ക്കും അറിയാം. ആ കുടുംബത്തെ സഹായിക്കുന്നതിനായി എല്ലാ കരുതലും സര്‍ക്കാര്‍ എടുത്തെന്നും പിണറായി പറഞ്ഞു.
 
ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളെയും പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലാണ് സംഘം. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments