Webdunia - Bharat's app for daily news and videos

Install App

എം എം മണി രാജിവച്ചില്ല, മാപ്പുപറഞ്ഞില്ല; പെമ്പിളൈ ഒരുമൈ സമരം നിര്‍ത്തി!

Webdunia
വെള്ളി, 12 മെയ് 2017 (19:11 IST)
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 20 ദിവസമായി നടന്നുവന്ന സമരമാണ് അവസാനിപ്പിച്ചത്. പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തെ അധിക്ഷേപിച്ച് മന്ത്രി എം എം മണി നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകയായ ഗോമതിയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചത്.
 
എം എം മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും മണി മാപ്പുപറയണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും നിറവേറാതെയാണ് ഇപ്പോള്‍ സമരം അവസാനിപ്പിച്ചിരിക്കുന്നത്. 
 
എന്നാല്‍, ജൂണ്‍ ഒമ്പതുമുതല്‍ ഭൂസമരം ആരംഭിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു. 
 
പെമ്പിളൈ ഒരുമൈ സമരത്തിന് കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും ബി ജെ പിയുടെയും എ‌എ‌പിയുടെയും പിന്തുണയുണ്ടായിരുന്നു. എ‌എ‌പി നേതാക്കള്‍ പെമ്പിളൈ ഒരുമൈ നേതാക്കള്‍ക്കൊപ്പം നിരാഹാരസമരം നടത്തുകവരെ ചെയ്തതാണ്. ഉമ്മന്‍‌ചാണ്ടി നേരിട്ടെത്തിയാണ് സമരത്തിന് യു ഡി എഫിന്‍റെ പിന്തുണ അറിയിച്ചത്. എന്തായാലും മണിക്കെതിരെ നടത്തിയ സമരം പെമ്പിളൈ ഒരുമൈയ്ക്ക് ഇപ്പോള്‍ എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവന്നിരിക്കുകയാണ്.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments