Webdunia - Bharat's app for daily news and videos

Install App

കൊച്ചി മെട്രോ ഉദ്ഘാടനം: മെട്രോമാന്‍ ഇ ശ്രീധരനെ വേദിയില്‍ നിന്നും ഒഴിവാക്കി

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കി

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (14:03 IST)
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടന ചടങ്ങിലെ വേദിയില്‍ നിന്നും മെട്രോമാന്‍ ഇ ശ്രീധരനെ ഒഴിവാക്കി. ഈമാസം പതിനേഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കി നല്‍കിയ ലിസ്റ്റില്‍ നിന്നാണ് ശ്രീധരനെ ഒഴിവാക്കിയിരിക്കുന്നത്.   
 
കൊച്ചി മെട്രോ സഫലമായതിന് പിന്നില്‍ ശ്രീധരന്റെ അതുല്യമായ പങ്ക് വിസ്മരിച്ചാണ് ഈ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
പതിമൂന്ന് പേരുടെ പട്ടികയാണ് വേദിയിലിരിക്കുന്നതിനായി കെഎംആര്‍എല്‍ തയ്യാറാക്കി പിഎംഒയ്ക്ക് അയച്ചത്. എന്നാല്‍ ഇത് വെട്ടിത്തിരുത്തി ഏഴ് പേര്‍ മാത്രം ഉള്‍പ്പെടുന്ന ലിസ്റ്റ് അവര്‍ മടക്കി അയയ്ക്കുകയായിരുന്നു. അതേസമയം വേദിയില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ ഒരു പരാതിയിയുമില്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments