Webdunia - Bharat's app for daily news and videos

Install App

കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം

Webdunia
ബുധന്‍, 26 ജൂലൈ 2017 (14:46 IST)
കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെയ പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
 
അതേസമയം സദാചാരത്തിന്റെ പേരില്‍ ഇവരെ മര്‍ദിച്ച സംഘത്തിലാരെയും പൊലീസ് പിടികൂടിയിട്ടില്ല. പൊലീസിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൊല്ലം പോളയത്തോട് പുതുവല്‍പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളി നിഥിന്‍, ഭാര്യ സായിലക്ഷ്മി എന്നിവരാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനരയായത്.
 
നിഥിനോടുള്ള പിണക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സായിലക്ഷ്മിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് ഇവര്‍ക്ക് നേരെ സദാചാര ഗുണ്ടായിസമുണ്ടായത്. ഭാര്യയെ ബൈക്കില്‍ കയറ്റുന്നതിനിടയില്‍ സ്ഥലത്തെത്തിയ ഗുണ്ടകള്‍ നിഥിനുമായി വഴക്കുണ്ടാക്കുകയായിരുന്നു. നിഥിന്‍ എതിര്‍ത്തോടെയാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സായിലക്ഷ്മിയേയും സംഘത്തിലുള്ളവര്‍ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ ചെന്നിത്തലയും സതീശനും; രണ്ട് ഗ്രൂപ്പുകള്‍ സജീവം, മുതിര്‍ന്ന നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും?

അടുത്ത ലേഖനം
Show comments