Webdunia - Bharat's app for daily news and videos

Install App

താടി വളര്‍ത്തി കോളേജില്‍ കയറാമെന്ന് കരുതണ്ട! - ഇത് പാമ്പാടി നെഹ്‌റു കോളേജ് ആണ്, കഷ്ടം!!

വിദ്യാര്‍ത്ഥികളുടെ ഫീസ് വേണം, പക്ഷേ ക്ലാസില്‍ ഇരിക്കാന്‍ പാടില്ല!

Webdunia
ബുധന്‍, 26 ജൂലൈ 2017 (07:40 IST)
ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയോടെയാണ് പാമ്പാടി നെഹ്‌റു കോളേജ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വിവാദങ്ങള്‍ കൊണ്ട് കുമിഞ്ഞ കോളെജ് വീണ്ടും വാര്‍ത്തകളിലേക്ക്. താടി വളര്‍ത്തിയെന്ന കാരണത്താല്‍ കോളെജില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബി.ഫാം നാലാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.
 
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരം കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ഒത്തുതീര്‍പ്പായത്. ചര്‍ച്ചയില്‍ കോളെജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ പല വ്യവസ്ഥകളും എടുത്തുമാറ്റിയിരുന്നു. കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പാണ് അധികൃതര്‍ തെറ്റിച്ചിരിക്കുന്നത്.
 
മാനേജുമെന്റിനെതിരെ നടന്ന സമരത്തില്‍ വലിയ പങ്കാളത്തമുണ്ടായിരുന്ന ഫാര്‍മസി കോളേജിലാണ് ഇപ്പോള്‍ നടപടി. രക്ഷിതാക്കള്‍ കോളേജില്‍ വന്ന് സത്യവാങ്മൂലം ഒപ്പിട്ടു നല്‍കിയാല്‍ മാത്രമേ ക്ലാസില്‍ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. താടിവെച്ച കുട്ടികളെ കണ്ടെത്തിയ ശേഷം അവരെ ക്ലാസില്‍നിന്ന് പുറത്താക്കും. ഹാജര്‍ നല്‍കില്ല. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഫീസ് അടച്ച കുട്ടികളെ പോലും ക്ലാസില്‍ കയറ്റുന്നില്ല.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments