തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ പ്രതിയ്ക്ക് പാര്‍ട്ടി ബന്ധമെന്ന് ആരോപണം

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (12:37 IST)
തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിയ സംഭവത്തിലെ പ്രതി അജിൻ റജി മാത്യു ഡിവൈ‌എഫ്‌ഐ പ്രവർത്തകനാണെന്നും ഇയാൾക്ക് പാർട്ടിയുമായി നല്ല ബന്ധമുണ്ടെന്നും സോഷ്യൽ മീഡിയകളിൽ ആരോപണം. 
‘തിരുവല്ലയിൽ അൽപ്പം മുമ്പ് പെൺകുട്ടിയെ പച്ചയ്ക്ക് തീ കൊളുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അജിൻ രണ്ട് ദിവസം മുമ്പ് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥി വീണാ ജോർജ്ജിനുവേണ്ടി പ്രചാരണത്തിനിറങ്ങിയപ്പോൾ എടുത്ത ചിത്രം ” എന്ന കുറിപ്പോടെയാണ് ഇയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.  
 
രാവിലെ 9 മണിയോടെയാണ് കുമ്പനാട് സ്വദേശി അജിൻ റജി മാത്യു തിരുവല്ലയിൽ നടുറോഡിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശി കവിത വിജയകുമാർ (18) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമ്പനാട് സ്വദേശി അജിനെ പോലീസ് അറസ്റ്റ് ചെയ്തു.
 
പ്രണയ നൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും ഇരുവരും +2 വിന് ഒന്നിച്ച് പഠിക്കുന്ന സമയം മുതൽ അജിൻ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയാഭ്യർത്ഥന പെൺകുട്ടി നിഷേധിച്ചതിൽ പ്രകോപിതനായാണ് പെൺകുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്നും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments