Webdunia - Bharat's app for daily news and videos

Install App

ദിലീപ് കളി തുടങ്ങി? - ഡി സിനിമാസിനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ വീടിനു നേർക്ക് ആക്രമണം

പുറത്തെകളികൾ തുടങ്ങി? - ആദ്യത്തെ ഇര അയാൾ

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (08:26 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപ് ഇന്നലെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദിലീപിനു ജാമ്യം ലഭിച്ചതിനു പിന്നാലെ താരത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. 
 
ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ ഡി സിനിമാസ് സ്ഥലം കൈയേറിയെന്ന പരാതി നല്‍കിയത് അഡ്വ. കെ.സി സന്തോഷാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ രാത്രി 10 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലേക്ക് അജ്ഞാതര്‍ ഗുണ്ടും കല്ലും എറിഞ്ഞത്.
 
കല്ലേറില്‍ സന്തോഷിന്റെ ബൈക്കിന് കേട് സംഭവിച്ചു. ആലൂവ പൊലീസ് എത്തി സംഭവസ്ഥലത്ത് പരിശോധന നടത്തി. നേരത്തേ ദിലീപ് പുറത്തിറങ്ങട്ടെ എന്നിട്ട് കളി കാണിച്ച് തരാമെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സന്തോഷിനെതിരെ നടന്ന ആക്രമണത്തിനു പിന്നിൽ ദിലീപ് ആണോയെന്നും അല്ലായെന്നും തരത്തിലുള്ള പ്രചരണങ്ങളും സോഷ്യൽ മീഡിയകളിൽ നടക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments