Webdunia - Bharat's app for daily news and videos

Install App

പ്രണയ വിവാഹത്തിന്റെ നാലാം വർഷം; യുവദമ്പതികൾക്ക് സമുദായത്തിൽ നിന്നും ഭ്രഷ്ട്, മാധ്യമങ്ങളെ അറിയിക്കരുതെന്ന് ഭീഷണിയും

പ്രണയവിവാഹത്തിന്‍റെ പേരിലെ ഭ്രഷ്ടിന് നാലാണ്ട്; പീഡിതരായി യുവദമ്പതികൾ

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (08:25 IST)
മക്കൾ മറ്റൊരു ജാതിയിലോ സമുദായത്തിലോ പെട്ട ആളുമായി പ്രണയിത്തിലായാൽ സമൂഹത്തെ ഭയന്ന് മക്കളെ കൊല ചെയ്യുന്ന മാതാപിതാക്കൾ ഇന്ത്യയിലുണ്ട്. പക്ഷേ, ദുരഭിമാന കൊലപാതകങ്ങൾ കേരള‌ത്തിൽ അധികമില്ല. എന്നാൽ, പകരം അവരെ ഭ്രഷ്ട് കൽപ്പിക്കുന്ന രീതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 
 
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവദമ്പതികൾക്ക് നാലര വർഷമായി സമുദായം ഭ്രഷ്ട് കൽപ്പിച്ചിരിക്കുകയാണ്. മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണും സുകന്യയുമാണ് സമുദായത്തിന്റെ ഭ്രഷ്ടിന് ഇരയായിരിക്കുന്നത്. സംഭവം മാധ്യമങ്ങളെ അറിയിച്ചാൽ തിക്താനുഭവങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ഇരുവരും നാലു വർഷം ഇക്കാര്യം ആരേയും അറിയിക്കാതെ ഇരിക്കുകയായിരുന്നു.
 
2012ലാണ്  ഇവർ രജിസ്റ്റർ വിവാഹം നടത്തിയത്. ഒരേ സമുദായക്കാരായിട്ടും ആചാരം തെറ്റിച്ചതിന്റെ  പേരിൽ വിവാഹശേഷം ഇരുവർക്കും സമുദായം ഭ്രഷ്ട് കൽപ്പിച്ചതായി ഇരുവരും പരാതി നൽകിയതിനെ തുടർന്നാണ് സംഭവം ഇപ്പോൾ പുറംലോകമറിയുന്നത്. 
 
മൊബൈൽ ആപ് വഴിയുള്ള സുകന്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. എന്നാൽ, അരുൺ അന്യസമുദായക്കാരനാണെന്നും  തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഇരുവർക്കും കൽപ്പിച്ചിരിക്കുന്ന വിലക്ക് എന്നാണ് സമുദായവക്താക്കളുടെ ന്യായീകരണം. 
 
27കാരനായ അരുണിനേയും 23കാരിയായ സുകന്യയേയും കളങ്കിതരായി വിശേഷിപ്പിച്ച് സമുദായത്തിെൻറ പേരിൽ ലഘുലേഖയും ഇറക്കിയിരുന്നു. സമുദായത്തിലെ ആഘോഷങ്ങൾക്കോ വിശേഷങ്ങൾക്കോ സംബന്ധിക്കാനാവാതെ കഴിയുകയാണ് ഈ ദമ്പതികൾ. വിവാഹങ്ങൾക്കോ മരണാനന്തര ചടങ്ങുകളിലോ ഇവർക്ക് പ്രവേശനമില്ല. 
 
സുകന്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മാനന്തവാടി പൊലീസ് ഇരുവരെയും സമുദായ നേതാക്കളെയും വിളിച്ചുവരുത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഭ്രഷ്ട് കൽപ്പിച്ച സാമുദായിക നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട്  മനുഷ്യാവകാശ കമീഷനും വനിത കമീഷനും പരാതി നൽകുമെന്ന് അഡ്വ ശ്രീജിത്ത് പെരുമന പറയുന്നു. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments