മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം വ്യാപകമാകുന്നു

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (07:58 IST)
ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെയുള്ള നടപടി തുടരുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കുട്ടു പിടിച്ച് ചിലര്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നത്. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ പഴയ മൂന്നാര്‍ ഇക്കോ നഗര്‍, കോളനി എന്നിവിടങ്ങളിലാണ് അനധികൃതമായി ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. 
 
അനധികൃത നിര്‍മാണം പൊളിച്ചുനീക്കിയെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയ സ്‌പെഷ്യല്‍ തഹസില്‍ദാരെ സബ്കളകറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പഴയ മൂന്നാര്‍ ഇക്കോ നഗര്‍, എന്നിവിടങ്ങളിലാണ് നിര്‍മാണങ്ങള്‍ പുനഃരാംരംഭിച്ചിരിക്കുന്നത്. മുന്‍പ് അവധി ദിവസങ്ങളിലായിരുന്നു നിര്‍മാണങ്ങള്‍ നടത്തിയിരുന്നുത്. 
 
എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ എല്ലാ ദിവസവും നിര്‍മാണങ്ങള്‍ നടക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലവും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. അനധികൃത നിര്‍മ്മാണം തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതായി റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments