Webdunia - Bharat's app for daily news and videos

Install App

വി എസിനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് ഉമ്മന്‍‌ചാണ്ടിക്ക് പിണറായിയുടെ മുന്നറിയിപ്പ്

Webdunia
വ്യാഴം, 5 മെയ് 2016 (19:46 IST)
സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നെറികേടിനെ തുറന്നുകാണിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ശ്രമിക്കുന്നതെന്നും അത് വിലപ്പോകില്ലെന്നും പിണറായി വിജയന്‍.
 
പ്രതിപക്ഷനേതാവിനെതിരെ മുഖ്യമന്ത്രി കേസുകൊടുക്കുന്നത് പാര്‍ലമെന്‍ററി ജനാധിപത്യ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത കാര്യമാണ്. ആ കേസ് നിലനില്‍ക്കില്ല. ഉമ്മന്‍‌ചാണ്ടി തെറ്റായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. - ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
 
അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എല്‍ ഡി എഫിന് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും പിണറായി വ്യക്തമാക്കി. 
 
എല്‍ ഡി എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ അനായാസേന മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരുപാടുപേര്‍ എല്‍ ഡി എഫിലുണ്ട്. അതില്‍ നിന്ന് പെട്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കും. തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളെ അധികം കാണുന്നില്ലെന്നും പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments