വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

വേങ്ങര ഇന്ന് ബൂത്തിലേക്ക്

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (07:35 IST)
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ബൂത്തുകളും വോട്ടെടുപ്പിനായി തുറന്നു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിനു ബൂത്തിൽ പ്രവേശിച്ച് വരിയിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. 
 
ഇടതുസർക്കാർ അധികാരത്തിൽ ഏറിയശേഷമുള്ള ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് വേങ്ങരയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിനു നിർണായകമായ ദിവസമാണിന്ന്. സർവ സന്നാഹങ്ങളുമായി കളത്തിലിറങ്ങിയായിരുന്നു ഭരണ പ്രതിപക്ഷ മുന്നണികൾ പ്രചരണം നടത്തിയത്. 
 
ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആർക്കാണ് വോട്ട് ചെയ്തതെന്നു വോട്ടർമാർക്കു കാണാൻ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. രണ്ടു സ്വതന്ത്രരുൾപ്പെടെ ആറു സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. 
 
കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനമായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. 15നാണ് വോട്ടെണ്ണൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്യ രാജേന്ദ്രന്‍ എന്നേക്കാള്‍ മികച്ച മേയറായിരുന്നു'; തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവന്‍കുട്ടി

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇരുമ്പ് വടിയും മരക്കഷണവും ഉപയോഗിച്ച് അടിച്ച അധ്യാപകനെതിരെ കേസ്

നാനോ ബനാന കൊണ്ട് പൊറുതിമുട്ടി സെലിബ്രിറ്റികൾ, നെറ്റിൽ പ്രചരിക്കുന്ന ഗ്ലാമറസ് ചിത്രങ്ങളിലും പലതും എ ഐ

അല്ല ഡീ പോളെ നമ്മളെവിടെയാ.., എന്താപ്പ ഉണ്ടായെ, ഇന്ത്യയിലെ കാഴ്ചകൾ കണ്ട് അന്തം വിട്ട് മെസ്സി, ഒടുക്കം മുംബൈ എയർപോർട്ടിലും കുടുങ്ങി

വോട്ടിന് വേണ്ടി കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളെ അന്യപുരുഷന്മാരുടെ മുന്നിൽ ഇറക്കരുത്, സ്ത്രീ വിരുദ്ധ പരാമർശവുമായി സിപിഎം നേതാവ്

അടുത്ത ലേഖനം
Show comments