Webdunia - Bharat's app for daily news and videos

Install App

ശാരദക്കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്, അതിന്റെ പിന്നിലെ താല്പര്യം ആരുടെതാണെന്ന് അറിയില്ല: ദീപാ നിശാന്ത്

ശാരദക്കുട്ടിയെ കുറിച്ച് താന്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്: ദീപാ നിശാന്ത്

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (15:33 IST)
മലായാളം വാരികയില്‍ താന്‍ നല്‍കിയ അഭിമുഖത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് താന്‍ പറഞ്ഞതും പറയാത്തതുമായ നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണെന്ന് എഴുത്തുകാരി ദിപാ നിശാന്ത്. ദീപ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.  ഈയാഴ്ചത്തെ മലയാളം വാരികയില്‍ എന്റെയൊരു ഇന്റർവ്യൂ ഉണ്ട്. അത്തരമൊരു അവസരമൊരുക്കിയതിന് നന്ദിയുണ്ടെന്നു പറഞ്ഞാണ് ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
 
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്
 
‘ഈയാഴ്ചത്തെ മലയാളം വാരികയില്‍ എന്റെയൊരു ഇന്റര്‍വ്യൂ ഉണ്ട്. അവസരത്തിന് വാരികക്ക് നന്ദി. പറഞ്ഞത് വളച്ചൊടിക്കാതെ പകര്‍ത്തിയ റംഷാദിനും നന്ദി‘. 
 
ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല. ആ ഇന്റർവ്യൂവിനെക്കുറിച്ച് അവരുടെ ഫേസ്ബുക്പേജില്‍ വന്ന പോസ്റ്റിനെപ്പറ്റിയാണ്. അതിനെ ആധികാരികരേഖയായെടുത്തു കൊണ്ടുള്ള ചില പോസ്റ്റുകളും ശ്രദ്ധയിൽപ്പെട്ടു. ഞാന്‍ പറഞ്ഞതും പറയാത്തതും ചേർത്ത് നിര്‍മ്മിച്ചതാണ് ആ പോസ്റ്റ്. അത് വിനിമയം ചെയ്യുന്നത് ആരുടെ താല്പര്യമാണെന്നറിയില്ല..എന്തായാലും അത് എന്റേതല്ല.
 
പെണ്‍പോര് പുരുഷമനസ്സിന് ഒരു ഗ്ലാഡിയേറ്റര്‍ കാഴ്ചയാണ്. കപ്പലണ്ടി കൊറിച്ച് ബിയര്‍ മൊത്തി ഇടക്കൊക്കെ ഗ്യാലറിയില്‍ നിന്ന് ആധികാരികമായി നിര്‍ദ്ദേങ്ങളൊക്കെ കൊടുത്ത് രണ്ടിലൊരാളുടെ ശവം വീഴുമ്പോള്‍ ബാക്കിയായവളും അത്രക്കൊന്നും പോരാ എന്ന് തന്റെ അധീശത്വം ഉറപ്പിച്ചെടുത്ത് വീട്ടില്‍ പ്പോകാവുന്ന സുരക്ഷിത അകലം. രണ്ട് സ്ത്രീകള്‍ക്കിടയിലാവുമ്പോള്‍ വിയോജിപ്പിന് 'പോരെ'ന്നാണ് പേര്. സാരി ചൊരിഞ്ഞുകേറ്റി എളിയില്‍ കൈകുത്തി കഴുത്ത് പോരുകോഴികളെപ്പോലെ വളച്ച് അസഭ്യത്തില്‍ കുളിച്ചും കുളിപ്പിച്ചും നടത്തേണ്ട ഒരാഭിചാരം. പെണ്‍ പോരിന്റെ പ്രൊക്രൂസ്റ്റ്യൻ കട്ടിലിനുള്ള അളവുകളിലേക്ക് മുറിച്ച് പാകപ്പെടുത്തിയെടുക്കേണ്ടത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

അടുത്ത ലേഖനം
Show comments