‘ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വർഗീയത ഉണ്ടാക്കരുത്’; കുമ്മനത്തിന് മറുപടിയുമായി കോട്ടക്കല്‍ സ്വദേശി

കോട്ടക്കല്‍ ക്ഷേത്രത്തിലെ മോഷണം ആസൂത്രിതമെന്ന കുമ്മനത്തിന്റെ പോസ്റ്റിനു കോട്ടക്കല്‍ സ്വദേശിയുടെ മറുപടി

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (11:09 IST)
കോട്ടക്കല്‍ കുറ്റിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണം ആസൂത്രിതമാണെന്ന കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിനു ചുട്ട മറുപടിയുമായി കോട്ടക്കല്‍ സ്വദേശിയായ യുവാവ്. ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ സ്വര്‍ണവും പണവും നഷ്ടമായിട്ടുണ്ടെന്നും വിഗ്രഹം ഇളക്കിമാറ്റുന്നതിനുള്ള ശ്രമം നടന്നെന്നുമായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്. 
 
കോട്ടക്കല്‍ ഭാഗത്തു നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ വളരെ ആസൂത്രിതമാണ് എന്നതിന്റെ ഉദാഹരണമാണ് തൊട്ടടുത്തുള്ള പൊന്മള അമ്പലത്തിലെ ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടതെന്നും കുമ്മനം പറഞ്ഞിരുന്നു. ഈ പോസ്റ്റിനു കീഴില്‍ കമന്റായാണ് യുവാവ് മറുപടി നല്‍കിയിരിക്കുന്നത്. 
 
‘ഒരു കോട്ടക്കല്‍ സ്വദേശി എന്ന നിലയില്‍ പറയട്ടെ. ഒരു വര്‍ഗീയ പ്രശ്‌നങ്ങളും ഇല്ലാതെ സമാധാനത്തോടെ കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെ ഉള്ളത്. ദയവുചെയ്ത് ഇവിടെക്കേറി കുമ്മനടിച്ചു വര്‍ഗീയത ഉണ്ടാക്കരുത്.’ എന്നായിരുന്നു രാഹുല്‍ ദേവ് നല്ലാട്ട് എന്ന യുവാവ് പോസ്റ്റ് ചെയ്തത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിക്കു അതിജീവിതയുടെ പരാതി; പേര് വെളിപ്പെടുത്തി വീഡിയോ ചെയ്ത മാര്‍ട്ടിനെതിരെ കേസെടുക്കും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂര്‍

ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ ഇല്ല: മലിനീകരണം വര്‍ദ്ധിച്ചുവരുന്നതില്‍ ക്ഷമാപണം നടത്തി മന്ത്രി

ബോണ്ടി ബീച്ച് ഷൂട്ടിംഗ്: ഷൂട്ടര്‍ സാജിദ് അക്രം ഇന്ത്യന്‍ വംശജന്‍, 2022 ല്‍ ഹൈദരാബാദ് സന്ദര്‍ശിച്ചു

ഭീകരാര്‍ക്ക് സ്ഥാനമില്ല: ഏഴ് രാജ്യങ്ങള്‍ക്ക് കൂടി അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തി ട്രംപ്

അടുത്ത ലേഖനം
Show comments