Webdunia - Bharat's app for daily news and videos

Install App

തൃശൂരിലെ പള്ളികളില്‍ നിന്ന് സുരേഷ് ഗോപിക്ക് പ്രഹരം ! വായടപ്പിക്കുന്ന ചോദ്യവുമായി വൈദികന്‍

തൃശൂര്‍ അതിരൂപതയിലെ നിരവധി പള്ളികളില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചെത്തി

WEBDUNIA
വ്യാഴം, 21 മാര്‍ച്ച് 2024 (11:48 IST)
Suresh Gopi, BJP, Lok Sabha Election 2024, BJP, Lok Sabha News

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വൈദികന്‍. തൃശൂര്‍ അവിണിശേരി പള്ളി വികാരി ഫാ.ലിജോ ചാലിശേരിയാണ് വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് രാഷ്ട്രീയം സംസാരിച്ചത്. 'മണിപ്പൂരില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയോ ബിജെപി സര്‍ക്കാരോ ഉചിതമായ ഇടപെടല്‍ നടത്തിയില്ല' എന്നാണ് വൈദികന്‍ സുരേഷ് ഗോപിയോട് രൂക്ഷമായി ചോദിച്ചത്. 
 
ഇപ്പോഴും മണിപ്പൂരില്‍ ക്രൈസ്തവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വൈദികന്‍ ആരോപിച്ചു. എന്നാല്‍ മണിപ്പൂരിലേത് ക്രൈസ്തവര്‍ക്കെതിരായ പ്രശ്‌നമായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നതാണെന്നും സത്യാവസ്ഥ അതല്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മണിപ്പൂരില്‍ സേവനം അനുഷ്ഠിക്കുന്ന തന്റെ സുഹൃത്തുക്കള്‍ അടക്കം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്താണെന്ന് തന്നെ അറിയിക്കാറുണ്ടെന്ന് വൈദികന്‍ തിരിച്ചു മറുപടി നല്‍കി. 
 
തൃശൂര്‍ അതിരൂപതയിലെ നിരവധി പള്ളികളില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചെത്തി. മിക്കയിടത്തും മണിപ്പൂര്‍ വിഷയമാണ് ചര്‍ച്ചയായത്. ക്രൈസ്തവ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വിരുദ്ധ വികാരം ആളിക്കത്തുന്നുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും ബിജെപി ജില്ലാ നേതൃത്വവും വിലയിരുത്തുന്നു. ബിജെപി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നാണ് തൃശൂരിലെ പള്ളികളില്‍ പ്രചാരണത്തിനായി എത്തുമ്പോള്‍ സുരേഷ് ഗോപി നേരിടുന്ന പ്രധാന ആരോപണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ മൊബൈല്‍ നമ്പറുകള്‍ +91 ല്‍ തുടങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

കുടിയേറ്റക്കാർ രാജ്യം വിടണം, ബ്രിട്ടനെ പിടിച്ചുലച്ച് വമ്പൻ റാലി, പിന്തുണയുമായി ഇലോൺ മസ്കും

ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം

അടുത്ത ലേഖനം
Show comments