Webdunia - Bharat's app for daily news and videos

Install App

'അഞ്ച്‌ ചീത്ത കഥകള്‍' വീണ്ടും വരുന്നു

Webdunia
WDWD
അരനൂറ്റാണ്ട്‌ മുമ്പ്‌ മലയാള സാഹിത്യത്തില്‍ കോളിളക്കമുണ്ടാക്കിയ 'അഞ്ച്‌ ചീത്ത കഥകള്‍' എന്ന പുസ്‌തകം പുന:പ്രസിദ്ധീകരണത്തിന്‌ തയ്യാറെടുക്കുന്നു.

മനുഷ്യന്‍റെ പച്ചയായ ലൈംഗിക ആവശ്യങ്ങളെ കുറിച്ചു പ്രതിപാദിക്കുന്ന അഞ്ച്‌ സാഹിത്യകൃതികളുടെ സമാഹാരം പുറത്തിറങ്ങിയത്‌ കേരളത്തില്‍ വന്‍ വിവാദത്തിന്‌ തിരികൊളുത്തിയിരുന്നു.

കേരളത്തിലെ അതി പ്രശസ്‌തരായ അഞ്ച്‌ സാഹിത്യകാരന്മാരുടെ വിവാദമായ അഞ്ച്‌ കൃതികളാണ്‌ ഈ കഥാസമാഹാരത്തില്‍ ഉണ്ടായിരുന്നത്‌. തകഴിയുടെ ‘നാട്ടിന്‍പുറത്തെ വേശ്യ’, എസ്‌ കെ പൊറ്റക്കാടിന്‍റെ ‘കള്ളപ്പശു’, വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ‘ഭാര്യയുടെ കാമുകന്’‍, കേശവദേവിന്‍റെ ‘പവിത്ര’, പൊന്‍കുന്നം വര്‍ക്കിയുടെ ‘വിത്തുകാള’ എന്നീ കഥകളാണ്‌ സമാഹാരത്തില്‍ ഉണ്ടായിരുന്നത്‌.

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായിരുന്ന ടി കെ വര്‍ഗ്ഗീസ്‌ വൈദ്യന്‍റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ്‌ ബുക്ക്‌ സ്റ്റാള്‍ 1946ല്‍ ഈ പുസ്‌തകം പുറത്തിറക്കിയത്‌ വന്‍ സാഹിത്യ വിവാദത്തിന്‌ വഴിതെളിച്ചിരുന്നു.

ഈ കഥകള്‍ എഴുതിയതന്‍റെ പേരില്‍ സാഹിത്യ ലോകത്തെ അന്നത്തെ കുലപതികള്‍ പ്രതിഭാശാലികളായ എഴുത്തുകാരെ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോള്‍ അതിനുള്ള മറുപടി എന്ന നിലയിലാണ്‌ സാഹിത്യകുതുകി കൂടിയായ വര്‍ഗ്ഗീസ്‌ വൈദ്യന്‍ കഥകള്‍ സമാഹരിച്ച്‌ ‘അഞ്ച്‌ ചീത്ത കഥകള്‍’ എന്ന പേരില്‍ പുസ്‌തകമാക്കി മറുപടി നല്‍കിയത്‌.

മനുഷ്യ ജീവിതത്തിന്‍റെ ഭാഗമായ ലൈംഗികത കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ നെറ്റിച്ച സാഹിത്യ കുലപതികള്‍ക്കുള്ള മറുപടിയായിരുന്നു ഈ പുസ്‌തകം. മലയാളി ഇന്നും ആരാധിക്കുന്ന ഈ പ്രമുഖ എഴുത്തുകാര്‍ ഈ കഥകളുടെ പേരില്‍ അശ്ലീല എഴുത്തുകാര്‍ എന്നു പോലും ആക്ഷേപിക്കപ്പെട്ടു.

സാമൂഹിക പരിവര്‍ത്തന ലക്‍ഷ്യമില്ലാത്തതിനാല്‍ ഈ കഥകളൊന്നും സാഹിത്യമല്ലെന്നായിരുന്നു പ്രധാന ആരോപണം. അരനൂറ്റാണ്ടിന്‌ മുമ്പ്‌ അശ്ലീല എഴുത്തുകാര്‍ എന്ന്‌ മുദ്രകുത്തപ്പെട്ടവര്‍ പിന്നീട്‌ കേരളത്തിലെ പ്രമുഖ എഴുത്തുകാരായി മാറുകയാണ്ടായത്‌.

ഈ കൃതിയുടെ പു:നപ്രകാശനത്തിലൂടെ കേരള സമൂഹത്തിനുണ്ടായ സാദാചരപരമായ മാറ്റം തിരിച്ചറിയാന്‍ സാഹിത്യ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമൊരുങ്ങുകയാണ്‌.

ഒരു റുപ്പികയായിരുന്നു പുസ്‌തകത്തിന്‍റെ അന്നത്തെ വില, ആയിരം കോപ്പികളാണ്‌ അന്ന്‌ അച്ചടിച്ചത്‌. പുന്നപ്ര വയലാര്‍ സമരകാലത്ത്‌ പ്രസ്‌ കണ്ടു കെട്ടിയതോടെ ഈ പുസ്‌തകത്തിന്‍റെ കോപ്പികള്‍ നശിപ്പിക്കപ്പെട്ടു.

വര്‍ഗീസ്‌ വൈദ്യന്‍റെ മകന്‍ ലാല്‍ വര്‍ഗീസ്‌ കല്‍പ്പകവാടിയാണ്‌ പുസ്‌തകം പുന:പ്രസിദ്ധീകരിക്കുന്നത്‌.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Pranayama: ജീവശക്തിയുടെ നിയന്ത്രണം-പ്രാണായാമം

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം