Webdunia - Bharat's app for daily news and videos

Install App

ഒ എന്‍ വി: നഷ്ടമായത് മലയാളകവിതയുടെ വരപ്രസാദം

Webdunia
ശനി, 13 ഫെബ്രുവരി 2016 (17:41 IST)
മലയാള കവിതയുടെ വരപ്രസാദമായിരുന്നു ഒ എന്‍ വി കുറുപ്പ്. മലയാളികളുടെ ഏറ്റവും ജനപ്രിയനായ കവിയായിരുന്നു. ജനങ്ങളുടെ മനസിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളും കവിതകളുമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇടതുപക്ഷ മനസുള്ള കവി സൃഷ്ടിച്ച നാടകഗാനങ്ങളും കവിതകളും ഒരു ജനതയെ സ്വാധീനിച്ചവയായിരുന്നു.
 
ഒ എന്‍ വി കുറുപ്പ് എഴുതിയ ഒരു വാക്കും പാഴായിപ്പോയിട്ടില്ല. അദ്ദേഹം സിനിമാഗാനങ്ങള്‍ പോലും കവിതകളായിരുന്നു. ട്യൂണിട്ട ശേഷം എഴുതുന്ന ഗാനങ്ങളില്‍ പോലും കവിത നിറഞ്ഞുനിന്നു.
 
അരികിയില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ഓര്‍മ്മകളേ കൈവള ചാര്‍ത്തി, ഒരു ദലം മാത്രം തുടങ്ങിയ എത്ര മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.
 
ഏത് കഥാപാത്രത്തിന്‍റെയും ഏത് മാനസികാവസ്ഥയും ഉള്‍ക്കൊണ്ട് ഗാനരചന നിര്‍വഹിക്കുന്നതില്‍ അതീവ പ്രാഗത്ഭ്യമുള്ള കവിയായിരുന്നു ഒ എന്‍ വി. ഏത് തലമുറയുടെയും അഭിരുചികള്‍ക്ക് അനുസരിച്ച് ഗാനരചന നടത്താന്‍ കഴിയുന്ന അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹം. പ്രണയഗാനങ്ങള്‍ എഴുതുമ്പോള്‍ തന്നെ പഴശ്ശിരാജയുടെ വീരഭാവം മുഴുവന്‍ ആവാഹിച്ച ‘ആദിയുഷസന്ധ്യപൂത്തതെവിടെ...’ എന്നും എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  
 
ഒരു തികഞ്ഞ ഭാഷാസ്നേഹിയായിരുന്നു ഒ എന്‍ വി. മലയാള സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. കവിതാ ഗാനരംഗത്തെ കുലപതിയായിരുന്നു. വിശേഷണങ്ങള്‍ ഏറെയാണ്. എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറത്ത് മലയാളികളുടെ മനസില്‍ കവിതയുടെ ഉപ്പും മധുരവും അലിയിച്ചുചേര്‍ത്ത മഹാപ്രതിഭയായിരുന്നു. 
 
നഷ്ടപ്പെടുന്നത് പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും പാടിയ കവിയാണ്. ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആകുലപ്പെട്ട ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ഭൌതികശരീരം മറഞ്ഞാലും, ഏത് ഗ്രാമത്തില്‍ പോയാലും ജനങ്ങളുടെ ചുണ്ടില്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങളുണ്ടാവും. എന്നും, എക്കാലവും.

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

Show comments