Webdunia - Bharat's app for daily news and videos

Install App

‘ദളിത് സാഹിത്യം ഭാഷയിലും ശൈലിയിലും മാറ്റങ്ങളുണ്ടാക്കുന്നു’

Webdunia
വെള്ളി, 18 നവം‌ബര്‍ 2011 (11:58 IST)
ദളിത് സാഹിത്യം ഭാഷയിലും ശൈലിയിലും മാറ്റത്തിന് വഴിയൊരുക്കിയതായി കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദളിത് കവിതയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് സാഹിത്യത്തിത്തിലൂടെ ശ്രദ്ധേയരായ എം ബി മനോജ്, വിജില ചിറപ്പാട്, എം ആര്‍ രേണുകുമാര്‍, സണ്ണി കാപ്പിക്കാട്, എസ് ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പെങ്ങളുടെ ബൈബിള്‍, സ്വന്തം തുടങ്ങിയ കവിതകള്‍ എസ് ജോസഫ് അവതരിപ്പിച്ചു. നിശബ്ദതയുടെ ശബ്ദം പുറത്തുകൊണ്ടുവരാനാണ് തന്റെ കവിതകളിലൂടെയും രചനകളിലൂടെയും ശ്രമിച്ചതെന്ന് ജോസഫ് പറഞ്ഞു. വംശനാശം സംഭവിക്കുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും പ്രതിനിധീകരിക്കുകയാണ് താനെന്നും എസ് ജോസഫ് പറഞ്ഞു.

യുവ ദളിത് സാഹിത്യകാരി വിജില ചിറപ്പാട്, അമ്മ ഒരു കാല്‍പനിക കവിതയല്ല, എന്ന കവിത ആലപിച്ചു. സ്വന്തം അനുഭവങ്ങളുടെ ആവിഷ്ക്കരണമാണ് തന്റെ കവിതകളെന്നും അവര്‍ പറഞ്ഞു. കവിതയില്‍ സത്യസന്ധതയുണ്ടെങ്കില്‍ അത് എക്കാലവും നിലനില്‍ക്കുമെന്നും വിജില അഭിപ്രായപ്പെട്ടു.

പുല്ലുവില്‍പനക്കാരി, അടുക്കള തുടങ്ങിയ കവിതകള്‍ അവതരിപ്പിച്ചുകൊണ്ടാണ് സണ്ണി കാപ്പിക്കാട് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദളിത് ആശയം നഷ്ടമാകുന്നുവെന്ന് തോന്നിയപ്പോഴാണ് താന്‍ ദളിത് സാഹിത്യത്തിലേക്ക് തിരിഞ്ഞതെന്ന് സണ്ണി പറഞ്ഞു. തന്റെ രചനകളിലെല്ലാം ദളിത് ആശയങ്ങള്‍ നിഴലിക്കുന്നതായി സണ്ണി പറഞ്ഞു.

തുടിപ്പ്, ഇരുമ്പുപാലം തുടങ്ങിയ കവിതകളാണ് രേണുകുമാര്‍ ആലപിച്ചത്. ആഗോളവത്ക്കരണം നല്‍കുന്ന കാഴ്ചപ്പാട് സാഹിത്യ. സ്വാധീനിക്കുന്നുവെന്ന് രേണുകുമാര്‍ അഭിപ്രായപ്പെട്ടു.

സാഹിത്യരചനയിലേക്ക് കടന്നുവന്ന വഴി സദസിന് മുമ്പാകെ എം ബി മനോജ് പങ്കുവെച്ചു. സാമൂഹ്യ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് താന്‍ കവിതാ രചന നടത്തുന്നതെന്നും എം ബി മനോജ് പറഞ്ഞു. അഭാവം, എം ജെ പണ്ഡിറ്റ് പാട്ടുപുസ്തകം തുറക്കുന്നു തുടങ്ങിയ കവിതകളും മനോജ് ആലപിച്ചു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കി ബാധിക്കുന്ന 80ശതമാനം പേര്‍ക്കും ലക്ഷണമില്ല, ഇക്കാര്യങ്ങള്‍ അറിയണം

ഫംഗസിന്റെ ഉറവിടമാണ് തലയിണ; ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

ഉയര്‍ന്ന യൂറിക്കാസിഡ് ആണോ, വാഴയില നിങ്ങളെ സഹായിക്കും!

International Yoga Day 2025: വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന 10 യോഗാസനങ്ങൾ

മട്ടന്‍ കിടിലനാണ്, പക്ഷേ..! ശ്രദ്ധിക്കണം

Show comments