Webdunia - Bharat's app for daily news and videos

Install App

ദളപതിയില്‍ അക്കാര്യം കഷ്‌ടപ്പെട്ടാണ് ചെയ്‌തത്: മമ്മൂട്ടി

സുപ്രിയ തമ്പി
ബുധന്‍, 20 നവം‌ബര്‍ 2019 (12:42 IST)
മമ്മൂട്ടിയുടെ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘ദളപതി’യാണ്. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ആ സിനിമയും അതിലെ മമ്മൂട്ടിയുടെ കഥാപാത്രവും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. രജനികാന്തിനേക്കാള്‍ ഒരു പടി മേലെയായിരുന്നു ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ ദേവരാജന്‍ എന്ന കഥാപാത്രമെന്ന് ഏവരും പറയും.
 
എന്നാല്‍ ആ സിനിമയില്‍ താന്‍ ഏറെ കഷ്ടപ്പെട്ട് ചെയ്ത ഒരു കാര്യമുണ്ടെന്ന് മമ്മൂട്ടി എപ്പോഴും പറയും. അത് ആ ചിത്രത്തിലെ നൃത്തരംഗമാണ്. വളരെ കഷ്ടപ്പെട്ടാണ് താന്‍ ആ നൃത്തരംഗം ചെയ്തതെന്ന് മമ്മൂട്ടി പറയുന്നു.
 
കാണുമ്പോള്‍ അത് എളുപ്പമാണെന്ന് തോന്നുമെങ്കിലും ലൊക്കേഷനില്‍ ആ താളത്തിന് അനുസരിച്ച് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു എന്നാണ് മമ്മൂട്ടി ഒരിക്കല്‍ വെളിപ്പെടുത്തിയത്. രജനികാന്തും മമ്മൂട്ടിയും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന "കാട്ടുക്കുയിലു മനസുക്കുള്ളേ...” എന്ന ഗാനരംഗം പ്രേക്ഷകര്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ടതാണ്.
 
1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസായാണ് ദളപതി പ്രദര്‍ശനത്തിനെത്തിയത്. മാസ് മസാല എന്‍റര്‍ടെയ്‌നര്‍ സിനിമകളിലെ മഹാപര്‍വതമാണ് ദളപതിയെന്നാണ് അക്കാലത്ത് നിരൂപകര്‍ ആ ചിത്രത്തെ വാഴ്ത്തിയത്. സന്തോഷ് ശിവന്‍ ആദ്യമായി ഛായാഗ്രഹണം നിര്‍വഹിച്ച മണിരത്‌നം ചിത്രമായിരുന്നു ദളപതി. ഇളയരാജയും മണിരത്‌നവും അവസാനമായി സഹകരിച്ച ചിത്രവും ദളപതി തന്നെ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

മനഃസാക്ഷിയില്ലെ, മന്ത്രി വായടയ്ക്കണം, മരിച്ച കുട്ടിയെ കുറ്റവാളിയാക്കി, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

അടുത്ത ലേഖനം
Show comments