Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്കയുടെ തീരുമാനമായിരുന്നു അത്’ - ലാൽ ജോസ് പറയുന്നു

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (14:06 IST)
ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ദിലീപ് നായകനായി മാറിയ ആദ്യ ചിത്രമായിരുന്നു മാനത്തെ കൊട്ടാരം. ദിലീപ് എന്നു തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും. റോബിൻ തിരുമലയും അൻ‌സാർ കലാഭവനും ചേർന്നൊരുക്കിയ തിരക്കഥയിൽ സുനിൽ ആണ് ചിത്രം സംവിധാനം ചെയ്തത്. മഴയെത്തും മുൻപേ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് സഫാരി ചാനലിന് നൽകിയ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ വ്യക്തമാക്കി. 
 
‘മമ്മൂക്കയുടെ നിർദേശ പ്രകാരമാണ് ചിത്രത്തിലേക്ക് ദിലീപിനെ നായകനാക്കിയത്. സൈന്യം എന്ന ചിത്രത്തിലെ ദിലീപിന്റെ അഭിനയമാണ് ഇതിന് കാരണമായത്. ഇതിനുശേഷമാണ് ഞാൻ മമ്മൂക്കയെ വെച്ച് മഴയത്തും മുൻപേ തുടങ്ങിയത്. രവീന്ദ്രൻ മാഷിന്റെ ആയിരുന്നു സംഗീതം‘. 
 
‘മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ മമ്മൂക്കയുമായി ഒരു അടുപ്പമുണ്ടായി. ലൊക്കേഷനിൽ ഇടയ്ക്ക് ദിലീപും വരുമായിരുന്നു. നമ്മുടെ രണ്ട് സിനിമകളും ഒരുമിച്ച് ക്രിസ്തുമസിന് ഏറ്റുമുട്ടുകയാണെന്ന് ദിലീപ് മമ്മൂക്കയോട് പറഞ്ഞത് ഓർക്കുന്നു. മാനത്തെ കൊട്ടാരവും മഴയത്തും മുൻപേയും ഹിറ്റായി.‘
 
കമൽ സാറിനും ശ്രീനിയേട്ടനും മമ്മൂക്കയ്ക്കും വലിയൊരു പേര് നേടിക്കൊടുത്ത സിനിമയായി മഴയെത്തും മുൻപേ മാറിയെന്ന് ലാൽ ജോസ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments