Webdunia - Bharat's app for daily news and videos

Install App

1912ലെ ആ നോവല്‍ സിനിമയായി, ഒടുവില്‍ ശോഭനയുടെ പ്രണയം മമ്മൂട്ടി സ്വീകരിച്ചു!

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (17:20 IST)
ജീന്‍ വെബ്‌സ്റ്ററുടെ ‘ഡാഡി ലോംഗ് ലെഗ്‌സ്’ എന്ന നോവല്‍ പുറത്തിറങ്ങിയത് 1912ലാണ്. കുട്ടികളുടെ നോവല്‍ എന്ന വിഭാഗത്തിലാണ് അത് പിന്നീട് പരിഗണിക്കപ്പെട്ടത്. അനാഥാലയത്തില്‍ വളരുന്ന ഒരു പെണ്‍കുട്ടിയും അവള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ സ്പോണ്‍സറും തമ്മിലുള്ള അസാധാരണ ബന്ധത്തേക്കുറിച്ചായിരുന്നു ആ നോവല്‍.
 
ഈ കഥ പത്മരാജന്‍റെ മനസിലെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹം അതില്‍ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടു. 1984ല്‍ ഐ വി ശശി ഒരു തിരക്കഥ വേണമെന്ന ആവശ്യവുമായി പത്മരാജനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഈ കഥ പറഞ്ഞു. കഥ ശശിക്കും വളരെ ഇഷ്ടമായി.
 
മമ്മൂട്ടിയെയും ശോഭനയെയും ജോഡിയാക്കി ഈ ചിത്രം തീരുമാനിക്കപ്പെട്ടു. ശോഭനയെ പ്രണയിക്കുന്ന ചെറുപ്പക്കാരനായി റഹ്‌മാനെ അവതരിപ്പിച്ചു. ‘കാണാമറയത്ത്’ എന്ന് പത്മരാജന്‍ സിനിമയ്ക്ക് പേരിട്ടു. ആ സിനിമയുടെ കഥ മുഴുവന്‍ ആ പേരില്‍ മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. 
 
ഒരു അസാധാരണ പ്രണയകഥയായിരുന്നു കാണാമറയത്ത്. ചിത്രം വന്‍ വിജയം നേടി. മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഹിന്ദിയില്‍ ഐ വി ശശി തന്നെ കാണാമറയത്ത് റീമേക്ക് ചെയ്തു. രാജേഷ് ഖന്നയും സ്മിത പാട്ടീലുമായിരുന്നു ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments