Webdunia - Bharat's app for daily news and videos

Install App

ഇടശ്ശേരി: ലാളിത്യവും നര്‍മ്മബോധവും

Webdunia
ഇടശ്ശേരിയുടെ എടുത്തുപറയേണ്ട ഗുണങ്ങളാണ് ലാളിത്യവും നര്‍മ്മബോധവും
പ്രത്യുല്‍പന്നമതിത്വവും. പൊന്നാനി കൃഷ്ണപ്പണിക്കര്‍ വായനശാലയുടെ കലാവിഭാഗമായ 'കൃപപ്രൊഡക്ഷന്‍"സിന്‍റെ ബാനറില്‍ ഞങ്ങള്‍ മാസാ മാസം നാടകങ്ങള്‍ അരങ്ങേറിയിരുന്ന കാലം. ഇടശ്ശേരിയും പി.സി. കുട്ടികൃഷ്ണനും (ഉറൂബ്) എഴുതിയിരു നാടകങ്ങളാണ് ഞങ്ങള്‍ അധികവും അവതരിപ്പിച്ചിത്ധന്നത്.

പത്തുരൂപവീതം ഇത്ധപതുപേരില്‍നി് ന്ന ് സംഭാവന പിരിക്കും. ആ ഇരുന്നൂറുരൂപ കൊണ്ട് നാടകാവതരണം നടക്കും. സംഭാവന തത്ധ ന്നവര്‍ വളരെ സന്തോഷത്തോടെയാണ് ഞങ്ങളോടു പെത്ധമാറിയിത്ധത്. 'ഇനി എന്നാണു നാടകം?" എന്നു ചിലരൊക്കെ ഞങ്ങളെ കാണുന്പോള്‍ പ്രോത്സാഹസൂചകമായി അന്വേഷിക്കുകയും പതിവായിരുന്നു. ഇതില്ലൊം പിന്നില്‍ ഇടശ്ശേരിയുടെ കരങ്ങളാണല്ലോ എന്നതായിത്ധന്നു എല്ലാവത്ധടേയും ആശ്വാസം.


ഒരു വൈകുരേം ഇടശ്ശേരി എന്നോടു പറഞ്ഞു, ''വരൂ, നമുക്കൊരിടം വരെ പോകാനുണ്ട്.'' ഞങ്ങള്‍ വായനശാലയില്‍ നി ന്നിറങ്ങി നടന്ന ു. എവിടേയ്ക്ക് ഞാന്‍ ചോദിച്ചില്ല. അങ്ങനെ ചോദിക്കു ന്ന പതിവുമില്ല. മുന്‍സിഫിന്‍റെ താമസസ്ഥലത്താണ് ഞങ്ങള്‍ ചെന്ന് കയറിയത്.

അദ്ദേഹം സഹൃദയനാണ്; സരസനാണ്. ഒറ്റ ദോഷമേയുള്ളൂ. ആള്‍ പരിഹാസപ്രിയനാണ്. ഞങ്ങള്‍ ചെല്ലുന്പോള്‍ മുന്‍സിഫും ഭാര്യയും ഉമ്മറത്ത് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഉമ്മറത്തെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ അകത്തേയ്ക്കു പോയി. മുന്‍സിഫ് ചിരിച്ചുകൊണ്ട് ഞങ്ങളെ എതിരേറ്റു. 'വരൂ, വരൂ, നിങ്ങളെക്കണ്ടാല്‍ എന്‍റെ ഭാര്യയുടെ മുഖം കറുക്കും.' എന്നൊരു കമന്‍റും പാസ്സാക്കി. എനിക്ക് വലിയ വിഷമം തോന്നി.

ഇടശ്ശേരിയെ അദ്ദേഹം വക്കീല്‍ ഗുമസ്തനായി മാത്രമേ കാണുുള്ളൂവെതായിരുന്നു എന്‍റെ വിഷമം. ഇടശ്ശേരിയാകട്ടെ ഒട്ടും പ്രതികരിക്കാതെ ഉമ്മറത്തെ തിണ്ണയില്‍ ഇത്ധന്നു .പത്തുരൂപയുടെ രശീതി എഴുതിക്കൊടുത്തു. മുന്‍സിഫ് അകത്തുപോയി പണം കൊണ്ടുവ ന്നു.

ഇടശ്ശേരി അതുവാങ്ങി ജൂബ്ബയുടെ പോക്കറ്റിലിട്ടു വിനയം വിടാതെ പറഞ്ഞു. 'അടുത്ത മാസം മുതല്‍ ഈ സംഖ്യ വായനശാലയിലേക്കെത്തിക്കുക. എാല്‍ ഭാര്യയുടെ മുഖം കറുക്കുന്നത് കാണാതെ കഴിക്കാമല്ലോ?' തുടര്‍ന്നുണ്ടായ പൊട്ടിച്ചിരിയില്‍ അപ്പോഴേക്കും പുറത്തുവ ന്ന അദ്ദേഹത്തിന്‍റെ ഭാര്യയും പങ്കെടുത്തു.

സ്ഥിരം പ്രോം റ്റര്‍

നാടകങ്ങള്‍ അരങ്ങേറുന്പോള്‍ ഇടശ്ശേരിയുടെ സ്ഥിരം പങ്ക് പ്രോംറ്റത്ധടേതാണ്. അദ്ദേഹം പുസ്തകവുമായി സൈഡ്കര്‍ട്ടനു പിന്നിലുണ്ടെങ്കില്‍ അഭിനേതാക്കള്‍ക്ക് ധൈര്യമായി. റിഹേഴ്സല്‍ സ്ഥിരമായി കാണു ഇടശ്ശേരിക്ക് ഓരോ നടനും എവിടെ തപ്പിത്തടയുമെന്നത് മനപ്പാഠമാണ്. അവിടെ നടനെ സഹായിക്കാന്‍ സന്നദ്ധനായി അദ്ദേഹമുണ്ടാവും. ദുര്‍ല്ലഭം ചിലപ്പോള്‍ രംഗത്തും അദ്ദേഹത്തിു പ്രത്യക്ഷപ്പെടേണ്ടിവിട്ടുണ്ട്.

കൂട്ടുകൃഷി രംഗത്തവതരിപ്പിച്ചിത്ധന്ന കാലത്ത് ഒരിക്കല്‍ അങ്ങനെ ഒരനുഭവം ഉണ്ടായി. പശുവിനെകാണാതെ പരിഭ്രമിച്ചു 'എന്‍റെ പയ്യിനെക്കണ്ട്വോ?" എന്നുചോദിച്ചുകൊണ്ട് രംഗത്തുവരേണ്ട വാരിയരുടെ ഭാഗം അഭിനയിക്കേണ്ട നടന്‍ തയ്യാറായി വന്നില്ല.

ഇടശ്ശേരി ഒട്ടും സംശയിച്ചില്ല. പ്രോംറ്റ് ചെയ്തുകൊണ്ടിത്ധന്ന അതേ വേഷത്തില്‍ പുസ്തകവും കൈയ്യില്‍ പിടിച്ചുകൊണ്ടുതന്നെ രംഗത്തെത്തി. 'പശുവിനെ കാണാത്ത പരിഭ്രമം വാരിയത്ധടെ മുഖത്തുനിന്ന ് കാണികളുടെ മുഖത്തേയ്ക്കു പരന്നത് അാണെ് പിന്നീടൊരിക്കല്‍ പി.സി. കുട്ടികൃഷ്ണന്‍ ആ സംഭവം വിവരിച്ചുകൊണ്ടു പറഞ്ഞു.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും

ഓടുന്ന ബൈക്കിന്റെയോ കാറിന്റെയോ പിന്നാലെ നായ്ക്കള്‍ ഓടുന്നത് എന്തിനാണ്? യഥാര്‍ത്ഥ കാരണം നിങ്ങള്‍ക്ക് അറിയാമോ

എന്തുകൊണ്ടാണ് Gen Z വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതല്‍

നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച് ഇസിജി 30ശതമാനം വിവരങ്ങള്‍ മാത്രമേ നല്‍കുന്നുള്ളു, കൂടുതല്‍ അറിയാന്‍ ഈ ടെസ്റ്റുകള്‍ ചെയ്യണം

അള്‍സര്‍ ഉള്ളവര്‍ക്ക് മുട്ട കഴിക്കാമോ

Show comments