Webdunia - Bharat's app for daily news and videos

Install App

വയലിന്‍ എന്നാല്‍ ലാല്‍ഗുഡി

ടി ശശി മോഹന്‍

Webdunia
FILEFILE
കര്‍ണാടക സംഗീതത്തില്‍ വയലിന്‍ എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ലാല്‍ഗുഡി ജയരാമനെയാണ്.

വായ്പ്പാട്ടിന്‍റെ മാതൃകയില്‍ വയലിന്‍ കച്ചേരി നടത്തകയെന്നത് ജയരാമിന്‍റെ സവിശേഷതയായിരുന്നു. മനുഷ്യ ശബ്ദത്തിന് പകരം വയ്ക്കാവുന്നതാണ് വയലിന്‍റെ ശബ്ദം എന്ന് അദ്ദേഹം തന്‍റെ മാസ്മര വാദനം കൊണ്ട് തെളിയിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ശാരദ സംഗീത വിദ്യാലയം സ്ഥാപിച്ച വി.ആര്‍. ഗോപാല അയ്യരുടെ മകനാണ് ലാല്‍ഗുഡി ജയരാമന്‍. 1930 ല്‍ ജ-നനം. അദ്ദേഹത്തിന് 2007 സെപ്റ്റംബര്‍ 17 ന് 77 തികഞ്ഞു.

1942 ല്‍ 12-ാം വയസിലാണ് ലാല്‍ഗുഡി ജയരാമന്‍ കച്ചേരിക്ക് വയലിന്‍ വായിച്ചു തുടങ്ങിയത്. തന്‍റെ ജന്മസിദ്ധമായ വാസനാ ബലവും കച്ചേരിക്കു വായിക്കുന്നതില്‍ കാണിച്ച അര്‍പ്പണ മനോഭാവവും അന്നത്തെ വലിയ സംഗീതജ്ഞരെയെല്ലാം ജയരാമനിലേക്ക് ആകര്‍ഷിച്ചു.

1958 ആയതോടെ ലാല്‍ഗുഡി ജയരാമന്‍ കൃതഹസ്തനായ വയലിനിസ്റ്റ് ആയി മാറി. വസന്ത രാഗത്തിലെ തില്ലാന വായിച്ച അക്കാലത്ത് ജയരാമന്‍ തന്‍റെ സവിശേഷ സിദ്ധികള്‍ പുറംലോകത്തെ അറിയിച്ചു.

ചൈന്നൈയിലെ കൃഷ്ണ ഗാനസഭയിലെ ഗോഗുലാഷ്ടമി കാലത്ത് പലവര്‍ഷങ്ങളായി പല പല വര്‍ണ്ണങ്ങളും കൃതികളും തില്ലാനകളും വായിച്ച് അദ്ദേഹം ശ്രദ്ധേയനായി.

പിന്നെ വായ്പ്പാട്ടിന്‍റെ ഗതിക്കനുസരിച്ച് വായിക്കുകയെന്ന വളരെ ക്ളേശകരമായ സപര്യയുമായി അദ്ദേഹം മുന്നോട്ടു പോയി. കല്പന സ്വരം വയലിനിസ്റ്റാണ് പൂര്‍ണതയും അനന്യതയും നാം തിരിച്ചറിയുക.

വായനയില്‍ കേമന്മാരാവുകയും ചെയ്തു.

മഹത്തായ പാരന്പര്യം

ജയരാമന്‍റെ അച്ഛന്‍റെ അച്ഛന്‍ വയലിനിസ്റ്റ് വളാഡി രാധാകൃഷ്ണ അയ്യര്‍ രാമനാഥപുര സേതുപതി, കോട്ടെ സ്വാമി തേവരുടെകൊട്ടാരത്തിലെ ആസ്ഥാന വിദ്വാനായിരുന്ന അച്ഛന്‍റെ ജ്യേഷ്ഠന്‍ മധുരൈ കണ്ടസ്വാമി ഭാഗവതര്‍ അക്കാലത്തെ മികച്ച പാട്ടുകാരനായിരുന്നു.

ത്യാഗരാജ സ്വാമികളുടെ നേരിട്ടുള്ള ശിഷ്യനായിരുന്നു ലാല്‍ഗുഡി ജയരാമന്‍റെ പിതൃപിതാമഹന്‍.രാമ അയ്യര്‍ (1807-1867) തന്‍റെ ശിഷ്യന്‍റെ ക്ഷണപ്രകാരം ത്യാഗരാജര്‍ ലാല്‍ഗുഡിയില്‍ വന്നുയെന്നും അവിടത്തെ ദേവതകളായ സപ്തഋഷീശ്വരനെയും പ്രവിദ്ധ ശ്രീമതിയെയും സ്തുതിച്ചാണ് അദ്ദേഹം ലാല്‍ഗുഡി പഞ്ചരത്ന കീര്‍ത്തന പരന്പര ലഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.

ഈ ത്യാഗരാജബന്ധവും പാരന്പര്യവും മൂലമാവാം , രാമയ്യരുടെ പിന്‍തലമുറക്കാരനായ വയലിനിസ്റ്റ് ലാല്‍ഗുഡിക്കാര്‍ എല്ലാവരും വായ്പ്പാട്ടിനും ശക്തമായ അടിത്തറ പാകാന്‍ പോന്നവരായിരുന്നു.

19 ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് യൂറോപ്യന്‍ സംഗീതോപകരണമായ വയലിന്‍ കര്‍ണാടക സംഗീതത്തിലേക്ക് കൊണ്ടുവന്നത്. തഞ്ചാവൂരിലെ വടിവേലു, ബാലുസ്വാമി ദീക്ഷിതര്‍, സഹോദരന്‍ മുത്തു സ്വാമി ദീക്ഷിതര്‍ എന്നിവര്‍ വയലിനും വയലിന്‍ വാദകര്‍ക്കും മാന്യായ സ്ഥാനം ഉണ്ടാക്കിക്കൊടുത്തു .

ലാല്‍ഗുഡിക്കാരാവട്ടെ ഈ മാറ്റം അതിവേഗം ഉള്‍ക്കൊണ്ട് വയലിന്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

Show comments