Webdunia - Bharat's app for daily news and videos

Install App

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ജനവാസകേന്ദ്രങ്ങൾക്ക് നേരെ ഷെല്ലാക്രമണവും വെടിവെപ്പും

ജമ്മുകശ്മീരിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്റെ ഷെല്ലാക്രമണവും വെടിവെപ്പും

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (09:23 IST)
ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണവും വെടിവെപ്പും. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് കനത്ത പാക്ക് ഷെല്ലാക്രമണവും വെടിവയ്പ്പും ഉണ്ടായത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണ ഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. 82 എംഎം, 120 എംഎം മോര്‍ട്ടര്‍റുകള്‍ കൈതോക്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു വെടിവയ്‌പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
 
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ആരംഭിച്ച വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാക്ക് വെടിവയ്പ്പിൽ ഈ മേഖലയിലെ സാധാരണ ജനങ്ങളെല്ലാം പരിഭ്രാന്തരാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇതിനെതിരെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻസേനയും വ്യക്തമാക്കി. അതിർത്തിയിൽ കഴിഞ്ഞ ഒരുമാസമായി കനത്ത സംഘർഷമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്.  

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments