Webdunia - Bharat's app for daily news and videos

Install App

അമ്മയെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല: ദിനകരന്‍

മന്ത്രി പറഞ്ഞതിനെ പിന്തള്ളി ദിനകരന്‍

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (11:54 IST)
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അരോഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ ആര്‍ക്കും കാണാന്‍ അനുവാദമുണ്ടാ‍യിരുന്നില്ലെന്ന ആരോപണങ്ങള്‍ തള്ളി ശശികലയുടെ സഹോദരീപുത്രന്‍ ടി ടി വി ദിനകരൻ രംഗത്ത്. ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അവരെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ലെന്ന് ദിനകരന്‍ വെളിപ്പെടുത്തി. 
 
ജയലളിതയെ അഡ്മിറ്റ് ചെയ്തത് മുതല്‍ ശശികല കൂടെയുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാൻ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നതെന്ന് ദിനകരന്‍ പറയുന്നു.
 
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി  ശ്രീനിവാസൻ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം.  അമ്മ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് വി കെ ശശികല എല്ലാ ദിവസവും അമ്മയെ സന്ദര്‍ശിച്ചിരുന്നുവെന്നും മന്ത്രി ഇന്നലെ വെളിപ്പെടുത്തി. 
 
‘ജയലളിത എഴുന്നേറ്റിരുന്ന് ഇഡ്‌ലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും സംസാരിച്ചുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ നേരില്‍ കണ്ടിരുന്നില്ല. ശശികല ഒഴിച്ച്. പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments