Webdunia - Bharat's app for daily news and videos

Install App

കൂട്ടക്കൊലപാതകമാണ് യുപിയില്‍ നടന്നത്; ഈ ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനം: വിമര്‍ശനവുമായി ശിവസേന

യുപിയിലെ കുഞ്ഞുങ്ങളുടേത് കൂട്ടക്കൊലപാതകം: രൂക്ഷ വിമർശനവുമായി ശിവസേന

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (10:35 IST)
ഗോരഖ്പുരിലെ സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ ദുരന്തത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്ത്. യുപിയില്‍ നടന്നത് കൂട്ടക്കൊലപാതകമാണെന്നും ഇത്രയും വലിയൊരു ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് തന്നെ വലിയ അപമാനമാണെന്നും മുഖപത്രമായ സാമ്നയിൽ ശിവസേന ആരോപിച്ചു.
 
നരേന്ദ്ര മോദിസർക്കാരിനെയും തങ്ങളുടെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തി. അധികാരത്തിൽ വരുന്ന വേളയില്‍ കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേദിൻ’ ഇതുവരെയും ഒരൊറ്റ സാധാരണക്കാർക്കുപോലും വന്നിട്ടില്ലെന്നും മുഖപ്രസംഗത്തിൽ ആരോപിച്ചു. ഇത്രയും കുഞ്ഞുങ്ങള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോൾ എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തിൽ കുഞ്ഞുങ്ങൾ മരിക്കാറുണ്ടെന്നാണ് യുപിയിലെ ഒരു മന്ത്രി പറഞ്ഞത്.
 എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങൾ മാത്രം ഇത്തരത്തില്‍ ഓഗസ്റ്റിൽ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികൾ മരിക്കുന്നില്ലയെന്നും ശിവസേന ചോദിച്ചു.
 
കേന്ദ്ര – സംസ്‌ഥാന സർക്കാരുകൾ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ മരണം തടയാൻ കഴിയാത്തത് ഉത്തർപ്രദേശിലെ സ്‌ഥിതി അതീവ ഗുരുതരമാക്കുകയാണ്. ഓക്‌സിജൻ വിതരണം പൂർണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും മസ്‌തിഷ്‌കജ്വരം ബാധിച്ച് നിരവധി കുട്ടികളാണു നിത്യേന ആശുപത്രിയിലെത്തുന്നത്. പത്തു ദിവസത്തിനുള്ളിൽ 72 കുട്ടികളാണ് ഇതുവരെ മരിച്ചത്. ചികിൽസയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉൾപ്പെടെ 30 കുട്ടികളായിരുന്നു ഈ മാസം 10 മുതൽ 48 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്. 

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും

തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ പറഞ്ഞു, പക്ഷേ ഏറെ വൈകി ഇനി കാര്യമില്ല: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments