Webdunia - Bharat's app for daily news and videos

Install App

ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയം; ഭര്‍ത്താവ് ഭാര്യയെ കൊന്നു

പെണ്‍കുഞ്ഞാണെന്ന സംശയം; ഭര്‍ത്താവ് ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം ഞെക്കി പുറത്തെടുത്തു !

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (15:01 IST)
ഗര്‍ഭിണിയായ യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനേയും ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്നാണ് ഏഴ് മാസം പ്രായമായ ഭ്രൂണത്തെ ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് പുറത്തെടുത്ത് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.
 
ഭര്‍ത്താവ് ഇര്‍വീന്ദര്‍ സിംഗ്, സഹോദരന്‍ നിര്‍മല്‍ സിംഗ് എന്നിവരാണ് യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീടിന് സമീപത്ത് മറവുചെയ്തത്. ജൂണ്‍ 25 നായിരുന്നു ഈ സംഭവം നടന്നത്. യുവതിയുടെ കൈകൾ ബന്ധിച്ച ശേഷം ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസി നല്‍കുന്ന വിവരം. 
 
സംഭവമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൊലക്കുറ്റത്തിനും യുവതിയുടെ സമ്മതിമില്ലാതെ ഗർഭഛിദ്രം നടത്തിയതിനും പൊലീസ് ഭർത്താവിനെയും ഭര്‍തൃ സഹോദരനെയും  അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് ചെയ്തത്.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments