Webdunia - Bharat's app for daily news and videos

Install App

ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി !

ശശികല പെരുവഴിയിലാകുമോ?

Webdunia
ബുധന്‍, 31 മെയ് 2017 (16:30 IST)
ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും പ്രിയ തോഴി ശശികല ഉള്‍പ്പെടെ പ്രതികളായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതോടെ  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിയെണ്ണുന്ന ശശികലയുടെ കഷ്ടകാലം തുടരുകയാണ്. ശശികല പഴയതു പോലെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്.  
 
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ആറ് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇതിനുള്ള നിര്‍ദേശം അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതോടെ ജയളിത, വികെ ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെ പേരിലുള്ള വസ്തുക്കളാണ് പിടിച്ചെടുക്കുക. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് 100 കോടി രൂപയാണ് വിചാരണ കോടതി പിഴശിക്ഷ വിധിച്ചത്. 
 
ജയലളിത ജീവിച്ചിരുപ്പില്ലാത്തതിനാല്‍ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിടുകയായിരുന്നു. ശശികല അടക്കമുള്ള മറ്റുള്ളവര്‍ക്ക് 10 കോടിയായിരുന്നു പിഴ വിധിച്ചത്. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. ലളിതയുടെ മരണശേഷം പാർട്ടിയിലെ നേതാവായി മാറിയെങ്കിലും ജയിലില്‍ പോയ ശേഷം ശശികലയെ ആര്‍ക്കും വേണ്ടെന്ന മട്ടിലാണ്. മാത്രമല്ല കോടിക്കണക്കിന് വരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ ആര്‍ക്കെന്ന കാര്യത്തിലും തീരുമാനമില്ല. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: കണ്ണൂരും കാസർകോടും റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; കൂട്ടിയിടിച്ചത് മൂന്ന് കപ്പലുകള്‍

ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു

ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയെ വധിച്ച് ഇസ്രയേല്‍; ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം

Israel - Iran Conflict: ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം ഇറാൻ?, ഉറ്റ സുഹൃത്തിൽ നിന്നും ബദ്ധശത്രുവായതെങ്ങനെ ?

അടുത്ത ലേഖനം
Show comments