'ഞാൻ വീട്ടിലിരുന്നാൽ ശരിയാകില്ല, ജോലിയേക്കാൾ വലുതല്ല നദിയിലെ കുത്തൊഴുക്ക്’ - പുഴ നീന്തിക്കയറി അധ്യാപിക

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (16:02 IST)
ചെറിയ ഒരു മഴ വരുമ്പോഴേക്കും ലീവെടുത്ത് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളും അധ്യാപകരും കണ്ടുപടിക്കേണ്ടതാണ് ബിനോദിനിയെന്ന 49കാരിയായ അധ്യാപികയെ. മഴക്കാലത്ത്, കുത്തിയൊലിക്കുന്ന പുഴയും നീന്തിക്കയറി സ്കൂളിൽ പോകുന്ന ബിനോദിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.  
 
കഴിഞ്ഞ 11 വർഷത്തോളമായി ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ രത്തിയപാല പ്രൈമറി സ്കൂളിൽ ബിനോദിനി സമൽ ജോലി ചെയ്യുന്നു. 2008 മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ് ബിനോദിനി. മഴക്കാലത്ത് എല്ലാ ദിവസവും കുത്തിയൊഴുകുന്ന സപുവ നദിയെ മുറിച്ചു കടക്കാതെ ബിനോദിനിക്ക് സ്കൂളിൽ എത്താൻ കഴിയില്ല. ഇത് നീന്തിക്കയറിയാണ് ഇവർ സ്കൂളിലെത്തുന്നത്. 
 
“എന്നെ സംബന്ധിച്ചിടത്തോളം ജോലി മറ്റെന്തിനെക്കാളും പ്രധാനമാണ്. ഞാൻ വീട്ടിൽ ഇരുന്നാൽ എന്തുചെയ്യും.”- ബിനോദിനി ചോദിക്കുന്നു. രണ്ട് ദിവസം മുമ്പ് കഴുത്ത് മുട്ടെ വെള്ളത്തിൽ നദിയിലൂടെ ബിനോദിനി നീന്തുന്ന ഫോട്ടോകൾ ഫേസ്ബുക്കിൽ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments