Webdunia - Bharat's app for daily news and videos

Install App

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വേദാന്ത ഗ്രൂപ് സി ഇ ഒ

Webdunia
ചൊവ്വ, 29 മെയ് 2018 (17:11 IST)
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപർ പ്ലാന്റ് അടച്ചു പൂട്ടാതിരിക്കാൻ നിയമ;പരമായി എല്ല നടപടികളും സ്വീകരിക്കും എന്ന് വേദാന്ത ഗ്രൂപ് സി ഇ ഒ രാംനാഥ്. കമ്പനിക്ക് പ്രവർത്തിക്കാനുള്ള അനുമതി തമിഴ്നാട് സർക്കാർ പുതുക്കി നൽകിയിട്ടില്ല. ഇതിനെതിരെ വേദാന്ത നൽകിയിരിക്കുന്ന കേസ് ചെന്നൈ ട്രിബ്യൂണൽ ജൂൺ ആറിന് പരിഗണിക്കും. എന്ന് അദ്ദേഹം പറഞ്ഞു.
 
3500 പേർ നേരിട്ട് തൊഴിൽ ചെയ്യുന്ന സ്ഥാപനമാണ് തൂത്തുക്കുടിലെ പ്ലാന്റ്. നിയമപരമായി പ്ലാന്റിനു പ്രവർത്തിക്കാമാവശ്യമായ എല്ലാ അനുമതികളും ഉണ്ട്. പിന്നെ എന്തിനാണ് പ്ലാന്റ് അടച്ചു പൂട്ടുന്നത് എന്നാണ് കമ്പനിയുടെ വാദം.  
 
അന്താരാഷ്ട്ര തുറമുഖം അടുത്തുള്ളതിനാലാണ് തങ്ങൾ പ്ലാന്റ് തുടങ്ങാനായി തൂത്തുക്കുടി തിരഞ്ഞെടുക്കാൻ കാരണം. പ്ലാന്റ് അടച്ചു പൂട്ടിയാൽ ഇന്ത്യയിൽ ചെമ്പിന് ക്ഷാമം ഉണ്ടാകും. പ്ലാന്റ് ക്യാൻസർ ഉണ്ടാക്കുന്നു എന്നത് ചില എൻ ജി ഒകൾ നടത്തുന്ന നുണ പ്രചരനമാണെന്നും രാംനാഥ് പറഞ്ഞു. 
 
പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രദേശവാസികളുടെ സമരത്തിലുണ്ടായ വെടിവെപ്പിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട് സർക്കാർ കമ്പനി അടച്ചു പൂട്ടാൻ ബില്ല് പാസാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments