Webdunia - Bharat's app for daily news and videos

Install App

നിര്‍ഭയ കേസിന് സമാനമായ സംഭവം തമിഴ്നാട്ടിലും; 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി - മൂന്ന് പേര്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ 14 വയസുകാരിയെ ബസിനുള്ളില്‍ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കി

Webdunia
ബുധന്‍, 7 ജൂണ്‍ 2017 (14:01 IST)
നിര്‍ഭയ കേസിനു സമാനമായ രീതിയിലുള്ള സംഭവം തമിഴ്‌നാട്ടിലും. പതിനാല് വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബസിനുള്ളില്‍ വെച്ച് കുട്ടബലാത്സംഗം ചെയ്തു. രണ്ട് ഡ്രൈവര്‍മാരും കണ്ടക്ടറുമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
 
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒമലൂരില്‍ നിന്നുമാണ് സേലത്തേക്ക് പോകുന്ന ബസില്‍ കയറിയത്. ബസ് നിരവധി ട്രിപ് പോയിവന്നെങ്കിലും പെണ്‍കുട്ടി ബസില്‍ നിന്നിറങ്ങിയിരുന്നില്ല. ലാസ്റ്റ് ട്രിപ്പിന് ശേഷം ആളില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തിയാണ് പെണ്‍കുട്ടിയെ മൂന്നുപേരും ക്രൂരമായ പീഡനത്തിനിരയാക്കിയത്. 
 
നിലവിളിച്ചോടിയ പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ തന്നെ അനുവദിച്ചിരുന്നില്ലെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയിഉല്‍ പറയുന്നു. ഇതിനു മുന്‍പും രണ്ടു തവണ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഓടിപ്പോയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് പോസ്‌കോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments