ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു; മോദി തന്റെ പേന തട്ടിപ്പറിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍

മോദിയെ വിമര്‍ശിച്ച കവിത പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു: ഒരു സ്വേച്ഛാധികാരത്തിനും തന്നെ തടയാനാവില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (09:15 IST)
കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കവിത എഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. 
എഐഎഡിഎംകെ മുഖപത്രമായ നമുതു എംജിആറിന്റെ എഡിറ്റര്‍ ആയ മരുതു അളകുരാജിനെയാണ് പുറത്താക്കിയത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തമിഴ്‌നാട്ടിലെ ഇപിഎസ് സര്‍ക്കാറിനെയും കുറിച്ചുള്ള കവിതയുടെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അളകരാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ എഡിഷനില്‍ ചിത്രഗുപ്തന്‍ എന്ന പേരില്‍ അളകരാജിന്റെ ഒരു കവിത വന്നിരുന്നു. ഇതിന്റെ പേരിലാണ് അളകുരാജിനെ പുറത്താക്കിയത്.
 
‘കാവി അടി, കഴകത്തെ അഴി’എന്നു തുടങ്ങുന്ന കവിത ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. സംഭവത്തിനുശേഷം പ്രധാനമന്ത്രി തന്റെ ‘പേന തട്ടിപ്പറിക്കുകയാണെന്ന്’ പറഞ്ഞ അളകരാജ് ‘ഒരു സ്വേച്ഛാധികാരത്തിനും തന്നെ തടയാനാവില്ല’ എന്നും വ്യക്തമാക്കി.
 
കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ രാഷ്ട്രീയ ഏജന്റുകളായി ഉപയോഗിക്കുകയും നിയമം നടപ്പിലാക്കുന്ന സംവിധാനങ്ങളെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നതായി കവിതയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കവിത പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ എഡിറ്റര്‍ സ്ഥാനത്തുനിന്നും പിരിച്ചുവിട്ടത്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതായി സംഘാടകര്‍; സവര്‍ക്കര്‍ അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകനോടൊപ്പം കണ്ടെത്തി; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ

രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടു; നിരാഹാരം അവസാനിപ്പിച്ചത് ഡോക്ടര്‍ പറഞ്ഞതിനാല്‍

അടുത്ത ലേഖനം
Show comments