Webdunia - Bharat's app for daily news and videos

Install App

മുംബൈയില്‍ 53കാരി മരിച്ചു, കൊന്നത് പ്രാവുകളാണെന്ന് മകന്‍ !

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (17:55 IST)
നിങ്ങളുടെ വീടിന്‍റെ പരിസരത്ത് പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ടോ? കൂട്ടം കൂടാറുണ്ടോ? പ്രാവിന്‍ കാഷ്ഠം നിറഞ്ഞുകിടക്കുന്ന പരിസരത്താണോ നിങ്ങള്‍ ജീവിക്കുന്നത്? എങ്കില്‍ വളരെയേറെ സൂക്ഷിക്കണം.
 
മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം അതാണ് പറയുന്നത്. ജയശ്രീ എന്ന 53കാരിയുടെ മരണത്തിന് കാരണം പ്രാവുകളാണത്രേ. ജയശ്രീയുടെ മകന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ആരോപണം ഉന്നയിക്കുന്നു. ഡോക്ടര്‍ അത് ശരിവയ്ക്കുന്നു.
 
ശ്വാസം‌മുട്ടല്‍ കാരണം ബുദ്ധിമുട്ടിയിരുന്ന ജയശ്രീയെ മകന്‍ നൈതിക് കഴിഞ്ഞ വര്‍ഷം ഡോക്ടറെ കാണിച്ചിരുന്നു. പരിശോധിച്ച ശേഷം ഡോക്ടര്‍ നൈതികിനോട് ചോദിച്ചത് വീടിനടുത്ത് പ്രാവുകള്‍ കൂട്ടം കൂടിയിരിക്കാറുണ്ടോ എന്നാണ്. വീട്ടിലെ വാതിലിനടുത്തുതന്നെ അവയുടെ സാന്നിധ്യമുണ്ടെന്ന് മകന്‍ അറിയിച്ചപ്പോള്‍ എല്ലാ ജനാലകളിലും വാതിലുകളിലും വല അടിച്ച് സുരക്ഷിതമാക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു.
 
എന്നാല്‍ വൈകിപ്പോയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധമൂലം ജയശ്രീ മരിച്ചു. പ്രാവിന്‍ കാഷ്ഠത്തില്‍ നിന്നുള്ള മാരകമായ ഫംഗസ് ബാധയാണ് ജയശ്രീയുടെ മരണത്തിന് കാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
 
മുംബൈയില്‍ ബോറിവ്‌ലി ഈസ്റ്റിലെ നീല്‍‌കമല്‍ കോര്‍പറേറ്റീവ് സൊസൈറ്റിയിലാണ് ജയശ്രീ താമസിച്ചിരുന്നത്. ഇവിടത്തെ ഒട്ടേറെ താമസക്കാര്‍ ഇപ്പോള്‍ രോഗബാധിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ക്ക് സമീപമെത്തുന്ന പ്രാവുകളാണ് ഇവര്‍ക്കൊക്കെ ശ്വാസം‌മുട്ടലിനും ആസ്ത്മയ്ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമായിരിക്കുന്നത് എന്നാണ് ആരോപണം. ഈ പ്രാക്കൂട്ടം രോഗം പരത്തുന്നതിനെതിരെ താമസക്കാര്‍ ബി എം സിയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാവുകള്‍ക്ക് തീറ്റനല്‍കുന്നത് പതിവാക്കിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 
“പ്രാവുകള്‍ കൂട്ടമായെത്തുന്ന ഇടങ്ങളില്‍ ചിലരില്‍ ശ്വാസകോശം അതീവ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നീങ്ങുന്നു. ജയശ്രീക്ക് സംഭവിച്ചത് അതാണ്. ശ്വാസകോശത്തിലേക്കും പുറത്തേക്കുമുള്ള വായുഗതിയെ ഇത് ബാധിക്കുന്നു. എല്ലാ വര്‍ഷവും ഇത്തരം അനവധി കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്” - ജയശ്രീയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു.
 
തന്‍റെ മാതാവിനെ പ്രാവുകളാണ് കൊന്നതെന്ന് മകന്‍ നൈതിക് ആരോപിക്കുന്നു. പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ചിലര്‍ വിശുദ്ധകര്‍മ്മമായി കാണുന്നു. യഥാര്‍ത്ഥത്തില്‍ മുംബൈയില്‍ പലയിടത്തും ഇത് നിരോധിച്ചതാണ്. എന്നാല്‍ പലരും ഈ രീതി ഇപ്പോഴും തുടരുന്നു.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments