Webdunia - Bharat's app for daily news and videos

Install App

യശ്വന്ത് സിന്‍‌ഹയ്ക്ക് പ്രതിഷേധം, രാജി

Webdunia
വെള്ളി, 17 സെപ്‌റ്റംബര്‍ 2010 (12:30 IST)
ഝാര്‍ഖണ്ഡില്‍ അര്‍ജ്ജുന്‍‌ മുണ്ടയെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍‌ഹ പാര്‍ട്ടിയുടെ പഞ്ചാബ് ഘടകത്തിന്റെ ഉത്തരവാദിത്തം രാജിവച്ചു.

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതെ വീണ്ടും അര്‍ജ്ജുന്‍ മുണ്ടയ്ക്ക് സ്ഥാനം നല്‍കിയതും സംസ്ഥാനത്ത് ജെ‌എം‌എമ്മും ബിജെപിയും തമ്മില്‍ വീണ്ടും ധാരണയായതുമാണ് യശ്വന്ത് സിന്‍‌ഹയെ പ്രകോപിപ്പിച്ചത് എന്ന് കരുതുന്നു. അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഝാര്‍ഖണ്ഡിലെ സംഭവ വികാസങ്ങളില്‍ തൃപ്തിയില്ല എന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് യശ്വന്തിന്റെ രാജി.

എന്നാല്‍, സംഭവത്തെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവച്ചപ്പോഴും യശ്വന്ത് സിന്‍‌ഹ രൂക്ഷമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ തോല്‍‌വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യശ്വന്ത് രംഗത്ത് എത്തുകയായിരുന്നു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

Show comments