വെള്ളപ്പാണ്ട് ഉണ്ടോയെന്ന് സംശയം, വരന്‍റെ ബന്ധുക്കള്‍ക്ക് മുന്നില്‍ വധുവിനെ നഗ്‌നയാക്കി!

Webdunia
ചൊവ്വ, 16 മെയ് 2017 (12:44 IST)
വധുവിന് വെള്ളപ്പാണ്ട് ഉണ്ടോയെന്ന സംശയം കാരണം കല്യാണവേദി കലാപക്കളമായി. വരന്‍റെ ബന്ധുക്കളില്‍ ഒരാള്‍ വധുവിന് വെള്ളപ്പാണ്ട് ഉണ്ടെന്ന് ആരോപിച്ചതോടെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നു. അതോടെ ബഹളമായി, ഒടുവില്‍ പൊലീസ് ഇടപെട്ടു. 
 
ഉത്തര്‍‌പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. വിവാഹത്തില്‍ നിന്ന് പിന്‍‌മാറുക മാത്രമല്ല, വരന്‍റെ ബന്ധുക്കള്‍ വിവാഹവേദിയില്‍ ബഹളം വയ്ക്കുക കൂടി ചെയ്തതോടെ വധുവിന്‍റെ അച്ഛന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
 
പൊലീസ് എത്തിയതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങളും സംഭവത്തില്‍ ഇടപെട്ടു. ഒടുവില്‍ പെണ്‍കുട്ടിക്ക് പാണ്ട് ഇല്ലെന്ന് ഉറപ്പിച്ചാല്‍ മാത്രം വിവാഹം നടത്താമെന്ന് വരന്‍റെ ബന്ധുക്കള്‍ വ്യക്തമാക്കി.
 
പൊലീസ് സ്റ്റേഷന്‍റെ ഒരു മുറിയില്‍ വധുവിനെ വരന്‍റെ ബന്ധുക്കളായ സ്ത്രീകള്‍ക്ക് പരിശോധിക്കാനുള്ള സൌകര്യമൊരുക്കി. വധുവിനെ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് മനസിലായി.
 
ഒടുവില്‍ വിവാഹത്തിന് വരനും ബന്ധുക്കളും തയ്യാറായി. വധുവിന്‍റെ പിതാവ് പൊലീസ് കേസ് പിന്‍‌വലിക്കാനും തയ്യാറായി. വരന്‍റെ മാതാപിതാക്കളില്‍ നിന്ന് പൊലീസ് മാപ്പും എഴുതിവാങ്ങിയതോടെയാണ് വിവാഹത്തിന് വീണ്ടും കളമൊരുങ്ങിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments