Webdunia - Bharat's app for daily news and videos

Install App

എന്തിന് ഞങ്ങളെ അനാഥരാക്കി പോയി; പൊട്ടിക്കരഞ്ഞ് തമിഴകം ചോദിക്കുന്നു

തമിഴകം കരയുന്നു, ‘എന്തിന് അനാഥരാക്കി’ ?

Webdunia
ബുധന്‍, 8 ഫെബ്രുവരി 2017 (15:22 IST)
തമിഴ്നാട്ടില്‍ രാഷ്‌ട്രീയം കലങ്ങിമറിയുമ്പോള്‍ അനാഥമാക്കപ്പെട്ട അവസ്ഥയിലാണ് തമിഴകം. ഒ പി എസ് ചരിത്രപരമായ തുറന്നു പറച്ചില്‍ നടത്തിയതിനു ശേഷം എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ മറീന ബാച്ചിലെ എം ജി ആര്‍ മെമ്മോറിയലിലേക്ക് ഒഴുകുകയാണ്. പിന്‍ഗാമിയെ നിശ്ചയിക്കാതെ, തങ്ങളെ അനാഥരാക്കി എന്തിനാണ് അമ്മ പോയതെന്ന് അവര്‍ ചോദിക്കുന്നു.
 
പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ മിക്ക എ ഐ എ ഡി എം കെ പ്രവര്‍ത്തകരും വിഷമത്തിലാണ്. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ അമ്മ വിട പറഞ്ഞതെന്തിനെന്ന് അവര്‍ ചോദിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് തങ്ങളോട് പറയൂ എന്ന് അമ്മയോട് ആവശ്യപ്പെടുന്ന പ്രവര്‍ത്തകര്‍ ആരെയാണ് തങ്ങള്‍ പിന്തുണയ്ക്കേണ്ടതെന്നും ചോദിക്കുന്നു.
 
മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആയിരുന്നു പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, ഞായറാഴ്ച പനീര്‍സെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. രാജി ഗവര്‍ണര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച വൈകുന്നേരം മറീനയിലെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ എത്തിയ പനീര്‍സെല്‍വം താന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായി എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം കാവല്‍മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍സെല്‍വം ജയലളിതയുടെ മരണത്തില്‍ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments