Webdunia - Bharat's app for daily news and videos

Install App

പ്രേമാഭ്യർഥന നിരസിച്ചതിന് ഡൽഹിയിൽ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം, ചികിത്സയിലായിരുന്ന യുവതി മരിച്ചു

Webdunia
ചൊവ്വ, 16 നവം‌ബര്‍ 2021 (15:29 IST)
പ്രേമാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ് രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ചത്. പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നവംബര്‍ മൂന്നിനായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പോലീസ് പിടികൂടി.
 
ബിഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.വിവാഹാഭ്യർഥന നിരസിച്ചതിൽ രോഷം തോന്നിയതിനെ തുടർന്നാണ് യുവതിയെക്കെതിരെ അക്രമം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. യുവതിയുടെ കൈകള്‍ രണ്ടും ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിരുന്നു.
 
2011-ല്‍ വിവാഹിതയായ യുവതിക്ക് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്. ഭാര്യയ്ക്ക് നീതി ലഭിക്കണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും യുവതിയുടെ ഭർത്താവ് ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

അടുത്ത ലേഖനം
Show comments