Webdunia - Bharat's app for daily news and videos

Install App

പൗരത്വപട്ടികയിൽ മോദി പറഞ്ഞത് ശരിയെന്ന് അമിത് ഷാ,ബിജെപി നിലപാട് മയപ്പെടുത്തുന്നു

അഭിറാം മനോഹർ
ബുധന്‍, 25 ഡിസം‌ബര്‍ 2019 (09:24 IST)
ദേശീയ പൗരത്വപട്ടികയിൽ നിലപാട് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കാൻ തന്റെ സർക്കാർ ഇതുവരെയും ചർച്ചകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് രാംലീല മൈതാനത്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോദിയുടെ പ്രസംഗത്തെ ശരിവെക്കുന്നതാണ് അമിത് ഷായുടെ പുതിയ നിലപാട്.
 
നേരത്തെ നവംബറിൽ രാജ്യസഭയിലും ഡിസംബർ ആദ്യം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലും 2024നകം പൗരത്വപട്ടിക നടപ്പിലാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറതാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അമിത് ഷായുടെ പുതിയ നിലപാട്. വാർത്താ ഏജൻസിയായ ഐ എൻ എക്ക് നൽകിയ അഭിമുഖത്തിലാണ് പൗരത്വവിഷയത്തിൽ അമിത് ഷാ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
 
"പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. അത്തരമൊരു ചർച്ച പാർലമെന്റിലൊ മന്ത്രിസഭയിലൊ നടന്നിട്ടില്ല,ജനസംഖ്യരജിസ്റ്ററും(എൻ പി ആർ) ദേശീയപൗരത്വപട്ടികയും തമ്മിൽ ബന്ധമില്ല" അമിത് ഷാ പറഞ്ഞു.  അതുരണ്ടും രണ്ടാണ്. എൻ പി ആർ ദേശീയ ജനസംഖ്യാപട്ടികയാണ്. എൻ സി ആർ ദേശീയ പൗരത്വപട്ടികയും രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണുള്ളത്. എൻ പി ആറിന്റെ വിവരങ്ങൾ എൻ ആർ സിക്കായി ഉപയോഗിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments