Webdunia - Bharat's app for daily news and videos

Install App

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് വിരാമം; ഒബാമയെപ്പോലെ ഡൊണാള്‍ഡ് ട്രംപും മോദിയുടെ മിത്രമാകുമോ ? പ്രതീക്ഷയോടെ ഇന്ത്യന്‍ ജനത

അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (15:39 IST)
പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ജയിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ എഴുപതുകാരനായ ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹിലാരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. മുപ്പതോളം സംസ്‌ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്‌ഥാനങ്ങൾ മാത്രമാണ് ഹിലാരിക്കൊപ്പം നിന്നത്.

ലോകജനത ഉറ്റുനോക്കിയിരുന്ന ഈ തെരഞ്ഞടുപ്പിനെ ഇന്ത്യയും അതേ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഭാവി കൂടി മനസ്സില്‍ വച്ച് പ്രധാനമായും നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന നയത്തിനുകൂടിയുള്ള പിന്തുണ പ്രതീക്ഷിച്ചാണ് തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി ക്ലിന്റണ്‍ കുടുംബത്തെ കണ്ടത്. അതുപോലെ അമേരിക്കയില്‍ പുതിയതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരുമായും ഇതേ തരത്തിലുള്ള അടുപ്പം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. ഭീകരകേന്ദ്രങ്ങളെ അതിര്‍ത്തി കടന്നുപോലും ആക്രമിക്കാം എന്ന അമേരിക്കന്‍ നയം ഇനിയും തുടരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.  

തെക്കൻ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റവും അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവിടുത്തെ ചൈനീസ് മുന്നേറ്റം തടയുന്നതിനായി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ശക്തരായ ഏക പങ്കാളി ഇന്ത്യയാണ്. അതേസമയം അരുണാചൽ പ്രദേശിലും ലഡാക്കിലുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍  ചൈന നടത്തുന്ന കടന്നുകയറ്റങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. കൂടാതെ പാകിസ്ഥാനുമൊത്ത് ചൈനയുടെ വ്യാപാര ഇടനാഴി നിർമാണവും പാകിസ്ഥാന് ലഭിക്കുന്ന ആയുധങ്ങളിൽ 63 ശതമാനവും ചൈനയിൽ നിന്നാണെന്നുള്ളതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ‌ അമേരിക്ക പോലുള്ള ഒരു വൻശക്തിയുടെ പിന്തുണയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ആയുധക്കച്ചവടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി അമേരിക്കയാണ്. അതുപോലെ മറ്റ് പല വ്യാപാര ഇടപാടുകളിലും യുഎസ് തന്നെയാണ് മുന്‍‌നിരയില്‍. 2020ഓടെ ഇന്ത്യ- യുഎസ് വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഒബാമ- മോദി കൂടിക്കാഴ്ചയിൽ തീരുമാനിച്ചത്. സൈനിക സഹകരണത്തിലേക്ക് നീങ്ങി കഴിഞ്ഞ ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്തിന് സാധ്യതയില്ല. എന്നാല്‍ ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തിനായി ശക്തമായ പിന്തുണയും ഐക്യരാഷ്ട്രസഭയിലെ പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കവുമാണ് പുതിയ പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

മാളവിക ചന്ദനക്കാവ്

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments