'കൈനീട്ടം ഡിജിറ്റൽ ആക്കിയാലോ?'; നോട്ട് ക്ഷാമത്തിൽ വലയുന്ന കേരളത്തെ കളിയാക്കി ജെയ്‌റ്റ്ലി, മറുപടി നൽകി കേരള എംപിമാർ

'കുന്നോളം ചോദിച്ചു, കുന്നിക്കുരു തന്നു'; ഇപ്പോഴത്തെ അവസ്ഥ ഇതാണ്

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (10:23 IST)
നോട്ട് നിരോധനം പ്രഖ്യാപിച്ച് 5 മാസം കഴിഞ്ഞിട്ടും കേരളത്തിലെ പ്രശ്നങ്ങൾ അവസാനിച്ചി‌ട്ടില്ല. ഇപ്പോഴും ക്ഷാമം തന്നെയാണ്. പല ബാങ്കുകളിലും പണമില്ല. ഈസ്റ്ററും വിഷുവും ഒരുമിച്ചായതിനാൽ കൂടുതൽ ആളുകൾക്കും പണത്തിന് അത്യാവശ്യക്കാരാണ്. ഇതേതുടർന്ന് സംസ്ഥാനത്ത് രൂക്ഷമാകുന്ന നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാനെത്തിയവർക്ക് പരിഹാസം.
 
വിഷു ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കൈനീട്ടം ഡിജിറ്റല്‍ ആക്കിയാലോ എന്നായിരുന്നു ഇതിനെ കളിയാക്കിയുളള മന്ത്രിയുടെ മറുപടി. കേരളത്തില്‍ നിന്നുളള എംപിമാര്‍ക്കാണ് ധനമന്ത്രിയുടെ പരിഹാസം  നേരിടേണ്ടിവന്നത്.
 
കൈനീട്ടമായത് കൊണ്ടുതന്നെ ഡിജിറ്റലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് എംപിമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കിയപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടാല്‍ പതിനായിരം രൂപ മാത്രം നല്‍കുന്ന അവസ്ഥയാണ് പലയിടത്തും. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

അടുത്ത ലേഖനം
Show comments