കേജ്‌രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ജയിലിൽ രാമായണവും ഗീതയും വേണമെന്ന് കേജ്‌രിവാൾ

അഭിറാം മനോഹർ
തിങ്കള്‍, 1 ഏപ്രില്‍ 2024 (13:18 IST)
മദ്യനയ അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് കോടതി റിമാന്‍ഡ് അനുവദിച്ചത്. കേസില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 21ന് രാത്രിയായിരുന്നു കേജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാര്‍ച്ച് 28ന് അവസാനിച്ചെങ്കിലും ഇ ഡിയുടെ ആവശ്യപ്രകാരം ഇത് ഏപ്രില്‍ ഒന്ന് വരെ നീട്ടി നല്‍കിയിരുന്നു.
 
മദ്യനയ അഴിമതികേസില്‍ ഏപ്രില്‍ വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബജ് വ കേജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കേജ്‌രിവാള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇ ഡീ കോടതിയില്‍ അറിയിച്ചു. ജയിലില്‍ ഭഗവദ് ഗീതയും രാമായണവും അനുവദിക്കണമെന്ന് വാദത്തിനിടെ കേജ്‌രിവാള്‍ കോടതിയില്‍ അറിയിച്ചു. നീരജ ചൗധരിയുടെ ഹൗ െ്രെപം മിനിസ്‌റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകവും ഇതിനൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടര്‍ന്ന് കഴിക്കാനുള്ള അനുമതിയും കേജ്‌രിവാള്‍ കോടതിയോട് ആവശ്യപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ , 841 കോടി അനുവദിച്ചതായി ധനമന്ത്രി

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം; ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കിയത് എന്തിനെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

ഹമാസിനെ ഇല്ലാതെയാക്കി ഇസ്രായേൽ ലക്ഷ്യം കാണും, ശത്രുക്കളെ കീഴടക്കുന്ന പോരാട്ടത്തിലാണെന്ന് നെതന്യാഹു

വ്യോമപരിധി ലംഘിക്കുന്ന മിസൈലോ വിമാനമോ വെടിവച്ചിട്ടാല്‍ പരാതിയുമായി വരരുതെന്ന് റഷ്യക്ക് മുന്നറിയിപ്പുമായി പോളണ്ട്

വ്യോമപരിധി ലംഘിച്ചാൽ മിസൈലോ വിമാനമോ എന്തായാലും വെടിവെച്ചിടും, പരാതിയുമായി വരരുത്, റഷ്യയോട് പോളണ്ട്

അടുത്ത ലേഖനം
Show comments