സംസ്ഥാനത്ത് ബാറുകൾ ഉടൻ പഴയ രീതിയിൽ പ്രവർത്തനം ആരംഭിയ്ക്കും

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (08:22 IST)
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉടന്‍ പഴയ രീതിയിൽ പ്രവര്‍ത്തനം ആരംഭിക്കും. എക്‌സെസൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഇതുസംബധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ബാറുകളും ബിയര്‍ വൈൻ പാര്‍ലറുകളും തുറന്നുപ്രവർത്തിയ്ക്കുക.. 
 
മറ്റുപല സംസ്ഥാനങ്ങളിലും ബാറുകൾ നേരത്തെ തന്നെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. നിലവിൽ ബറുകളിൽ പാഴ്സാൽ കൗണ്ടറുകൾ വഴിയുള്ള വിൽപ്പന മാത്രമാണ് നടക്കുന്നത്. രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് ബാറുകളിലെ പാഴ്സൽ കൗണ്ടറുകൾ വഴി മദ്യം വിൽക്കാനാവുക. കള്ള് ഷാപ്പുകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട്‌ ഏഴ് വരെയാണ് പ്രവര്‍ത്തിക്കുന്നത്
 
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന സമയവും പുനഃക്രമീകരിച്ചിരുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട്‌ ഏഴ് വരെയാണ് മദ്യവില്‍പ്പന. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ബെവ്‌ക്യൂ ആപ്പ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥയും ഒഴിവാക്കി. നിലവിൽ എല്ലാദിവസവും മദ്യം ഓർഡർ ചെയ്യാൻ സാധിയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments