Webdunia - Bharat's app for daily news and videos

Install App

ബീഫ് വേട്ട വീണ്ടും വാര്‍ത്തയാകുന്നു; ജെയ്പൂരില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ അറസ്റ്റ് ചെയ്‌തു

ജയ്പൂരില്‍ മാംസാഹാരം വിളമ്പിയ ഹോട്ടലുടമ അറസ്റ്റില്‍

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (15:40 IST)
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ കൂടി ബിജെപി അധികാരത്തില്‍ ഏറ്റതിന് പിന്നാലെയാണ് ബീഫ് വേട്ട വീണ്ടും വാര്‍ത്തയാകുന്നത്. രാജസ്ഥാനിലെ ജെയ്പൂരില്‍  ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടല്‍ പൊലീസ് പൂട്ടിയും ഹോട്ടലുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നയീം റബ്ബാനി എന്നയാളെയും ഹോട്ടല്‍ ജീവനക്കാരനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയ്‌പൂരിലെ  സിന്ധി ക്യാമ്പ് ഏരിയയിലെ ഹയാത്ത് റബ്ബാനി എന്ന ഹോട്ടലാണ് പൂട്ടിയത്.
 
മാംസാഹാരം പാചകം ചെയ്യുകയും വിളമ്പുകയും  അവശിഷ്ടങ്ങള്‍ പുറത്ത് കുഴിച്ചുമൂടുകയും ചെയ്‌തെന്നാണ് ആരോപണങ്ങള്‍. ഗോരക്ഷാ ദള്‍ നേതാവ് കമാല്‍ ദീദിയാണ് ഹോട്ടലിനും ഉടമയ്ക്കുമെതിരേ പരാതി നല്‍കിയത്.  അതേസമയം ഹോട്ടല്‍ മാംസാഹാരം വിളമ്പിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് പൊലീസ് പറഞ്ഞു.  
 
ഹോട്ടല്‍ ലൈസന്‍സ് കാണിക്കാതെ വന്നതിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഹോട്ടല്‍ അടച്ചു പൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.  അതേസമയം ഹോട്ടലുടമയ്ക്കും ജോലിക്കാരനുമെതിരെ മാലിന്യ നിര്‍മ്മാര്‍ജ്ജന നിരോധന നിയമം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 
 
 
 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments