ബീഹാറില്‍ ക്രിസ്ത്യന്‍ ആരാധനാ കേന്ദ്രം ബജ്‌റംഗ്ദള്‍ അടിച്ചു തകര്‍ത്തു

Webdunia
തിങ്കള്‍, 12 ജനുവരി 2015 (12:56 IST)
ബീഹാറില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രം ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഇവര്‍ പ്രാര്‍ഥനാ കേന്ദ്രം തകര്‍ത്തത്. പട്നയില്‍ നിന്നും 55 കിലോമീറ്റ‌ര്‍ അകലെയുള്ള ജെഹനാബാദ് പട്ടണത്തിലെ മാധവ് നഗറിലാണ് അക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
ക്രിസ്ത്യന്‍ പെന്തകോസ്ത് വിഭാഗത്തിന്റെ പ്രാര്‍ഥന കേന്ദ്രത്തിലാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഈ സമയം പ്രാര്‍ഥനാ കേന്ദ്രത്തില്‍ ആരാധന നടക്കുന്നുണ്ടായിരുന്നു. പാസ്റ്റര്‍ കമലേഷ് എന്നയാളാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം വഹിച്ചിരുന്നത്.
 
അന്‍പതോളം പേരാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവര്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവരെ മര്‍ദ്ദിക്കുകയും കസേരകളും സംഗീതോപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. പ്രാര്‍ത്ഥന മുടക്കിയ ശേഷം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പട്ടണത്തിലെ കാക്കോ മോര്‍ വരെ പ്രകടനം നടത്തുകയും ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

Show comments