Webdunia - Bharat's app for daily news and videos

Install App

അതിഥി തൊഴിലാളികളുമായി പോയ ബസ് തമിഴ്‌നാട് തിരിച്ചയച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 18 മെയ് 2021 (12:30 IST)
പാലക്കാട്: കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം അതിഥി തൊഴിലാളികള്‍ മിക്കവാരും സംസ്ഥാനം വിട്ട് സ്വന്തം സ്ഥലത്തേക്ക് പോവുകയാണിപ്പോള്‍.  ഇത്തരത്തില്‍ പെരുമ്പാവൂരില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയ തൊഴിലാളികള്‍ നിറഞ്ഞ ബസുകള്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരിച്ചയച്ചു.  
 
ഇത്തരത്തില്‍ 123 തൊഴിലാളികള്‍ ഉണ്ടായിരുന്ന നാല് ബസുകളാണ് വാളയാറിലെ ചാവടിയില്‍ വച്ച് തിരിച്ചയച്ചത്. വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടില്ലെന്നും അതിനാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികാരികള്‍ അറിയിച്ചു. ഇതുകൂടാതെ ഇവരുടെ പാസില്‍ വാളയാറിനു പകരം മറ്റു നാല് അതിര്‍ത്തി സ്ലോട്ടുകളാണ് രേഖപ്പെടുത്തത്തിയിരിക്കുന്നതെന്നും തമിഴ്നാട് പോലീസ് അറിയിച്ചു.
 
ബസുകള്‍ തടഞ്ഞതോടെ അതിലെ ജീവനക്കാരും ബസിലുണ്ടായിരുന്ന അതിഥി തൊഴിലാളികളും പ്രതിഷേധിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞതോടെ ബസുകള്‍ തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് മടങ്ങി. എന്നാല്‍ തങ്ങളുടെ ബസ് പെര്‍മിറ്റ് പുതുക്കിയിട്ടുണ്ടെന്നും തമിഴ്നാട് പോലീസ് മനഃപൂര്‍വം കടത്തിവിടാത്തതാണെന്നും ബസ് ജീവനക്കാര്‍ ആരോപിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments