Webdunia - Bharat's app for daily news and videos

Install App

ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 നവം‌ബര്‍ 2022 (17:30 IST)
ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്റിനെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. ന്യൂസിലന്റ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാക് പട അനായാസം മറികടന്നു. അഞ്ച് ബോളുകള്‍ ബാക്കി നില്‌ക്കേ ഏഴ് വിക്കറ്റിനാണ് പാക് വിജയം. ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായി ഫോം കണ്ടെത്തിയ ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും, ക്യാപ്റ്റന്‍ ബാബര്‍ അസവും തുടക്കം മുതല്‍ തകര്‍ത്തടിച്ചതോടെ ന്യൂസിലന്റ് പതറി. 6 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.
 
നിലയുറപ്പിക്കും മുന്‍പ് ക്യാപ്റ്റന്‍ ബാബര്‍ അസത്തെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പര്‍ തുലച്ചതോടെ ന്യൂസിലന്റിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. 42 പന്തില്‍ 53 റണ്‍സോടെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ ബാബര്‍ അസം പുറത്താകുമ്പോള്‍ 12.4 ഓവറില്‍ 105 ന് ഒന്ന് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. വിജയത്തിന് 21 റണ്‍സ് കൂടി വേണ്ടിയിരിക്കെ സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനേയും 57(43) ബോള്‍ട്ട് മടക്കി.
 
മുഹമ്മദ് ഹാരിസ് 30 (26) പുറത്തായെങ്കിലും അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ ബോള്‍ വൈഡെറിഞ്ഞതോടെ അഞ്ച് പന്തുകള്‍ ബാക്കി നില്‌ക്കേ പാക് പട വിജയം രുചിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments