Webdunia - Bharat's app for daily news and videos

Install App

‘ക്യൂ’ നില്‍ക്കുന്നവരുടെ സങ്കടമറിയാന്‍ അതിരാവിലെ എത്തി; എ ടി എം മെഷീനുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ പറഞ്ഞത് കേട്ട് രാഹുല്‍ ഗാന്ധി ഞെട്ടി

എ ടി എം മെഷീന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ സങ്കടം കേള്‍ക്കാന്‍ രാഹുല്‍ എത്തി

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (12:15 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി മൂന്നാമത്തെ ആഴ്ചറ്യും തുടരുന്നു. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ ഒറ്റപ്പെടുത്തിയുള്ള നടപടികളിലേക്ക് കോണ്‍ഗ്രസ് നീങ്ങുമ്പോള്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നു. എ ടി എം മെഷീനുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്ന പൊതുജനത്തിന്റെ സമീപത്തേക്കാണ് രാഹുല്‍ ഗാന്ധി എത്തിയത്.
 
ഡല്‍ഹിയിലെ ജഹാംഗിര്‍പുരി, ഇന്ദര്‍ലോക്, സാകിറ മേഖലകളിലെ എ ടി എം മെഷീനുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ സമീപമാണ് രാഹുല്‍ ഗാന്ധി എത്തിയത്. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് 500 രൂപ,  1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് തിങ്കളാഴ്ച പതിമൂന്ന് ദിവസമായി.
 
തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി എ ടി എമ്മുകള്‍ക്കു മുന്നിലെത്തിയത്. അതിരാവിലെ തന്നെ പണത്തിനായി എ ടി എമ്മുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കാന്‍ എത്തിയവരുമായാണ് രാഹുല്‍ സംവദിച്ചത്. 
ദൈനംദിന ചെലവിനായി സാധുവായ നോട്ടുകള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ജനം എ ടി എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നത്.
 
നോട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി പൊതുജനത്തെ കാണാന്‍ എത്തുന്നത്. നവംബര്‍ 17ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടുത്തെ കച്ചവടക്കാരുമായി സംസാരിച്ചിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments