Webdunia - Bharat's app for daily news and videos

Install App

രണ്ടു ദിവസം കുഴൽ കിണറിൽ കുടുങ്ങിയ ആറു വയസുകാരി മരിച്ചു

കര്‍ണാടകയില്‍ 56 മണിക്കൂറോളം കുഴൽ കിണറിൽ കുടുങ്ങിയ ആറു വയസുകാരി മരിച്ചു

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (12:04 IST)
അമ്പത്താറ് മണിക്കൂറോളം കുഴൽ കിണറിൽ കുടുങ്ങിയ ആറു വയസുകാരി മരിച്ചു. കര്‍ണാടകയിലെ  ബെളാഗാവിയിലാണ് ഈ സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി രക്ഷാ‍പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ 11.30 ഓടയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ശനിയാഴ്ച വൈകുന്നേരം സഹോദരങ്ങൾക്കൊപ്പം കളിച്ച് കൊണ്ടിരിക്കേയാണ് ഈ അപകടം ഉണ്ടായത്.
 
400 അടിയോളം ആഴമുണ്ടായിരുന്ന കുഴല്‍ കിണറിലെ പൈപ്പിനിടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു കുട്ടി. കൂടുതല്‍ ആഴത്തില്‍ കുട്ടി താഴ്ന്ന് പോകാതിരിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ കൈ കയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍കിണറിന് അടുത്ത് സമന്തരമായി തുരങ്കം നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിര്‍വാരണ സേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ നിര്‍മ്മിച്ച തുരങ്കം വഴിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments