Webdunia - Bharat's app for daily news and videos

Install App

ബംഗളൂരുവിൽ കാർ തടഞ്ഞു ഒരു കോടി തട്ടിയ കേസിൽ പത്ത് മലയാളികൾ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 27 ഏപ്രില്‍ 2022 (10:23 IST)
ബംഗളൂരു: ബംഗളൂരുവിൽ കാർ തടഞ്ഞു ഒരു കോടി രൂപ തട്ടിയ കേസിൽ പത്ത് മലയാളികൾ പോലീസ് പിടിയിലായി. തൃശൂർ സ്വദേശി രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, സനൽ, എറണാകുളം മരട് സ്വദേശി അഖിൽ, നിലമ്പൂർ സ്വദേശികളായ ജാസിം ഫാരിസ്, സനാഫ്, സമീർ, സൈനു, ഷെഫീഖ്, റഷീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞു നിർത്തിയാണ് ഇവർ ഒരു കോടി രൂപ കവർന്നത്. ബാംഗ്ളൂർ മാദനായകഹള്ളി പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ, രണ്ട് കാറുകൾ, ആയുധങ്ങൾ എന്നിവയും പിടികൂടി.

കഴിഞ്ഞ മാർച്ച് പതിനൊന്നിന് നൈസ് റോഡിലായിരുന്നു സംഭവം നടന്നത്. ബംഗളൂരുവിലെ ഹുബ്ബള്ളിയിലെ ശാഖകളിൽ നിന്നുള്ള പണവുമായി വാഹനം നാഗര്കോവിലേക്ക് പോകുമ്പോഴാണ് ജീവനക്കാരെ ആക്രമിച്ചു പണം കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.    

കോടാലി ശ്രീധരൻ എന്ന ഗുണ്ടാ നേതാവിന്റെ സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കവർച്ച നടത്തിയ ഒരു കോടി രൂപയിൽ ബാക്കിയുള്ള 90 ലക്ഷം രൂപ ശ്രീധരന്റെ കൈയിൽ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

കേരളത്തില്‍ വന്‍ തട്ടിപ്പ്; ജി പേ, യുപിഐ ആപ്പുകള്‍ വഴി പണം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അടുത്ത ലേഖനം
Show comments