Webdunia - Bharat's app for daily news and videos

Install App

നോട്ട് അസാധുവാക്കലില്‍ സര്‍ക്കാര്‍ ആടിയുലയുന്നു; സൗജന്യ എടിഎം ഇടപാട് മൂന്നു തവണ മാത്രമാക്കിയേക്കും

സൗജന്യ എടിഎം ഇടപാട് വെട്ടി കുറയ്‌ക്കുന്നു; ഇനി ഉപയോഗിക്കാവുന്ന ഇടപാട് എത്രയെന്ന് അറിയാം

Webdunia
തിങ്കള്‍, 16 ജനുവരി 2017 (15:11 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനരോക്ഷം ശക്തമായതിന് പിന്നാലെ സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്‌ക്കാന്‍ നീക്കം. എടിഎം ഇടപാടുകൾ കുറച്ചില്ലെങ്കില്‍ നിലവിലെ സാഹചര്യം മറികടക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിനോട് ബാങ്കുകള്‍ ആവശ്യപ്പെട്ടു.

എടിഎമ്മുകളില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കകം പണം തീരുന്ന സാഹചര്യമുള്ളതിനാല്‍ ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ബാങ്കുകള്‍ നേരിടുന്നത്. രാജ്യത്തെ മിക്ക എടിഎമ്മുകളും അടഞ്ഞു കിടക്കുകയുമാണ്. ഈ സാഹചര്യം മനസിലാക്കി ജനരോക്ഷം കേന്ദ്രസര്‍ക്കാരിലേക്ക് വഴി തിരിച്ചു വിടാനാണ് ബാങ്കുകള്‍ ഇപ്പോള്‍ പദ്ധതികളൊരുക്കുന്നത്.

ഡിജിറ്റൽ ഇടപാടുകളിലേക്ക് ജനങ്ങളെ എത്തിക്കാന്‍ എടിഎം ഇടപാടുകൾ കുറച്ചാല്‍ സഹായമാകുമെന്നും സാഹചര്യം മാറിയതിനാല്‍ ജനങ്ങൾ ഡിജിറ്റലാകുന്നതിന് നിർബന്ധിതരാകുമെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.

നിലവിൽ അ‍ഞ്ച് സൗജന്യ എടിഎം ഇടപാടുകളാണ് ഉള്ളത്. കൂടുതലായുള്ള ഓരോ ഇടപാടിനും 20 - 23 രൂപ സർവീസ് ചാർജായും ഈടാക്കുന്നുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments