Webdunia - Bharat's app for daily news and videos

Install App

കളഹന്തി തുടര്‍ക്കഥയാകുന്നു: പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; പിതാവിന്റെ ചുമലില്‍ കിടന്ന് മകന് ദാരുണാന്ത്യം; മൃതദേഹം വീട്ടിലെത്തിച്ചതും തോളില്‍ ചുമന്ന്

ആശുപത്രികള്‍ കയറിയിറങ്ങി; അന്‍ഷിന്റെ വിധി അച്ഛന്റെ തോളില്‍ കിടന്ന് മരിക്കാന്‍

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (14:28 IST)
സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ അടിയന്തിര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുകാരന്‍ ദാരുണാന്ത്യം. കാണ്‍പൂരിലെ ലാലാ ലജ്പത് ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച മുതല്‍ കടുത്ത പനി പിടിപെട്ടതോടെയായിരുന്നു അന്‍ഷിനെ അച്ഛന്‍ സുനില്‍ കുമാര്‍ ലാല ലജ്പത് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു.

അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പോകാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. അത്യാസന്ന നിലയിലായ കുട്ടിയ്ക്ക് അടിയന്തിര ചികിത്സയോ, കൊണ്ടുപോകാന്‍ സ്‌ട്രെച്ചറോ, വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. 250 മീറ്റര്‍ അകെലയുള്ള മെഡിക്കല്‍ സെന്ററിലേക്ക് കാല്‍നടയായി എത്തിക്കുമ്പോഴേക്കും അന്‍ഷ് അച്ഛന്റെ തോളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. മകന്റെ ദുരവസ്ഥയില്‍ വിലപിച്ച് മൃതദേഹം ചുമലിലേറ്റി തന്നെയാണ് സുനില്‍ കുമാര്‍ വീട്ടിലെത്തിച്ചതും. 
 
 
 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments